image

11 April 2024 7:02 AM GMT

Tech News

ആപ്പിള്‍ ഇന്ത്യയില്‍ ജീവനക്കാരെ വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

MyFin Desk

ആപ്പിള്‍ ഇന്ത്യയില്‍ ജീവനക്കാരെ  വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്
X

Summary

  • ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന പ്രധാന്യം കണക്കിലെടുത്തുള്ള നീക്കം
  • വിതരണശൃംഖല മൂന്നുവര്‍ഷത്തിനുള്ളില്‍ പകുതിയും ചൈനയില്‍നിന്ന് മാറ്റും


ആപ്പിള്‍ ഇന്ത്യന്‍ തൊഴിലാളികളെ വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ചൈനയില്‍നിന്ന് വിതരണശൃഖല ക്രമേണ മാറ്റുന്നതിന്റെ ഭാഗമായാണ് ഇത്.

മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ജീവനക്കാരുടെ എണ്ണം അഞ്ച് ലക്ഷമാക്കി ഉയര്‍ത്താനാണ് കമ്പനി പദ്ധതിയിടുന്നതെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഈ സമയം ചൈനയില്‍നിന്ന് കമ്പനിയുടെ വിതരണ ശൃംഖല പകുതിയും മാറ്റപ്പെടും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആഭ്യന്തര മൂല്യവര്‍ധനവ് 11-12 ശതമാനത്തില്‍ നിന്ന് 15-18 ശതമാനമായി ഉയര്‍ത്താനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്. വിപണിയും സാധ്യതയുള്ള ഗവേഷണ-വികസന ഹബ്ബും എന്ന നിലയില്‍ ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന പ്രാധാന്യവുമായി ഈ നീക്കം യോജിക്കുന്നു. നിലവില്‍, ഇന്ത്യയിലെ പ്രാദേശിക മൂല്യവര്‍ദ്ധന 14 ശതമാനമാണ്, ഇത് ചൈനയുടെ 41 ശതമാനത്തേക്കാള്‍ വളരെ താഴെയാണ്.

ഉല്‍പ്പാദനത്തിലും ചില്ലറ വില്‍പ്പനയിലും ശ്രദ്ധ കേന്ദ്രീകരിച്ച് കഴിഞ്ഞ രണ്ട് വര്‍ഷമായി ആപ്പിള്‍ ഇന്ത്യയില്‍ തങ്ങളുടെ സാന്നിധ്യം ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. തുടക്കത്തില്‍ പഴയ ഐഫോണ്‍ മോഡലുകള്‍ രാജ്യത്ത് അസംബിള്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ഇവ ഇന്ന് ഇവിടെ ഐഫോണ്‍ 15 മോഡലുകള്‍ വരെ നിര്‍മ്മിക്കുന്നു.

അസംബ്ലി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിലെ സമീപകാല മുന്നേറ്റങ്ങള്‍ ഫലപ്രദമാണ്, 2024 സാമ്പത്തിക വര്‍ഷത്തില്‍ ആപ്പിള്‍ ഇന്ത്യയില്‍ 14 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഐഫോണുകള്‍ അസംബിള്‍ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കുപെര്‍ട്ടിനോ ആസ്ഥാനമായുള്ള കമ്പനിക്ക് രണ്ട് പ്രധാന നിര്‍മ്മാണ പങ്കാളികളുണ്ട്. ഫോക്‌സ്‌കോണും പെഗാട്രോണും. കൂടാതെ, കര്‍ണാടകയിലെ വിസ്ട്രോണിന്റെ പ്ലാന്റ് കൈകാര്യം ചെയ്യുന്ന ടാറ്റ് ഗ്രൂപ്പും ഫോണ്‍ നിര്‍മ്മാണത്തില്‍ സംഭാവനചെയ്യുന്നു.