വേനല്‍ക്കാലത്തെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി കല്‍ക്കരി ഇറക്കുമതി വര്‍ധിപ്പിച്ചു

  • കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 19.15 ദശലക്ഷം ടണ്ണായിരുന്നു കല്‍ക്കരി ഇറക്കുമതി
  • ഇത് 21.64 ദശലക്ഷം ടണ്ണായാണ് ഉയര്‍ന്നത്
  • ഇറക്കുമതി 2024സാമ്പത്തികവര്‍ഷം ഏപ്രില്‍-ഫെബ്രുവരി കാലയളവില്‍ 244.27 മെട്രിക് ടണ്ണായി ഉയര്‍ന്നു

Update: 2024-04-07 07:50 GMT

വേനല്‍ക്കാലത്തോടനുബന്ധിച്ച് ഫെബ്രുവരിയില്‍ ഇന്ത്യയുടെ കല്‍ക്കരി ഇറക്കുമതി 13 ശതമാനം ഉയര്‍ന്ന് 21.64 ദശലക്ഷം ടണ്‍ ആയി. 2023 സാമ്പത്തിക വര്‍ഷം ഇതേ മാസത്തില്‍ 19.15 മെട്രിക് ടണ്‍ ആയിരുന്നു രാജ്യത്തിന്റെ കല്‍ക്കരി ഇറക്കുമതി. 2024 ഫെബ്രുവരിയില്‍ കല്‍ക്കരി ഇറക്കുമതി 13 ശതമാനം വര്‍ധിച്ചതായി എംജംഗ്ഷന്‍ സമാഹരിച്ച ഡാറ്റയിലാണ് പറയുന്നത്.

ഫെബ്രുവരിയിലെ മൊത്തം ഇറക്കുമതിയില്‍, നോണ്‍-കോക്കിംഗ് കല്‍ക്കരി ഇറക്കുമതി മുന്‍ വര്‍ഷം ഇറക്കുമതി ചെയ്ത 11.68 മെട്രിക് ടണ്ണിനെ അപേക്ഷിച്ച് 13.77 മെട്രിക് ടണ്ണായി വര്‍ദ്ധിച്ചിട്ടുമുണ്ട്. ''കോക്കിംഗ് കല്‍ക്കരി അളവ് 4.56 മെട്രിക് ടണ്‍ ആയിരുന്നു, 2023 ഫെബ്രുവരിയില്‍ ഇറക്കുമതി ചെയ്ത 4.40 മെട്രിക് ടണ്‍,'' അതില്‍ പറയുന്നു.

രാജ്യത്തിന്റെ കല്‍ക്കരി ഇറക്കുമതി 2024സാമ്പത്തികവര്‍ഷം ഏപ്രില്‍-ഫെബ്രുവരി കാലയളവില്‍ 244.27 മെട്രിക് ടണ്ണായി ഉയര്‍ന്നു, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 227.93 മെട്രിക് ടണ്ണായിരുന്നുവെന്ന് ഓണ്‍ലൈന്‍ വിപണി അറിയിച്ചു.

സാമ്പത്തിക വര്‍ഷം 2024 ഏപ്രില്‍-ഫെബ്രുവരി കാലയളവില്‍, നോണ്‍-കോക്കിംഗ് കല്‍ക്കരി ഇറക്കുമതി 160.63 എംടി ആയിരുന്നു, 2023-ന്റെ അതേ കാലയളവില്‍ ഇറക്കുമതി ചെയ്ത 148.58 എംടിയേക്കാള്‍ കൂടുതലാണ്.

2022-23 ഏപ്രില്‍-ഫെബ്രുവരി കാലയളവില്‍ രേഖപ്പെടുത്തിയ 50.50 എംടിയില്‍നിന്ന് 2024 ഏപ്രില്‍-ഫെബ്രുവരി കാലയളവില്‍ കോക്കിംഗ് കല്‍ക്കരി ഇറക്കുമതി 51.87 എംടി ആയി ഉയര്‍ന്നു. വേനല്‍ക്കാലത്തേക്ക് സ്റ്റോക്ക് നിറക്കാനായി വാങ്ങുന്നവര്‍ പുതിയ ഓര്‍ഡറുകള്‍ നല്‍കിയതാണ് കല്‍ക്കരി ഇറക്കുമതിയില്‍ വര്‍ധനവുണ്ടാകാന്‍ കാരണം. അതേസമയം 2024 സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഫെബ്രുവരി കാലയളവില്‍ ഇന്ത്യയുടെ കല്‍ക്കരി ഉല്‍പ്പാദനം 880.72 ദശലക്ഷം ടണ്‍ ആയിരുന്നു.

Tags:    

Similar News