ഫെഡറല്‍ ബാങ്കിന്റെ ' ഫെഡ് ഫിന ' ഐപിഒയ്ക്ക്; ഡ്രാഫ്റ്റ് പേപ്പറുകള്‍ സെബിക്ക് സമര്‍പ്പിച്ചു

  • ഫെഡ്ഫിനയ്ക്ക് 573-ലധികം ശാഖകളും ഒരു എയുഎമ്മും ഉണ്ട്
  • ജൂലൈ 18 ന് ചേര്‍ന്ന ഫെഡറല്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡാണ് വീണ്ടും ഒരു ഐപിഒയ്ക്ക് അനുമതി നല്‍കിയത്
  • ഐപിഒയ്ക്ക് 750 കോടി രൂപ വരെയുള്ള ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യുവും

Update: 2023-07-27 10:17 GMT

ഫെഡറല്‍ ബാങ്കിന്റെ എന്‍ബിഎഫ്‌സി വിഭാഗമായ ഫെഡ് ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (ഫെഡ് ഫിന) ഐപിഒയ്ക്ക് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി മാര്‍ക്കറ്റ് റെഗുലേറ്ററായ സെബിക്ക് ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്റ്റസ് വീണ്ടും സമര്‍പ്പിച്ചു.

നേരത്തേ ഐപിഒയ്ക്കു ശ്രമിച്ചിരുന്നെങ്കിലും വിപണിയിലെ പ്രതികൂല സാഹചര്യങ്ങളെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു ഫെഡ് ഫിന.

ജൂലൈ 18 ന് ചേര്‍ന്ന ഫെഡറല്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡാണ് വീണ്ടും ഒരു ഐപിഒയ്ക്ക് അനുമതി നല്‍കിയത്.

750 കോടി രൂപ വരെയുള്ള ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യുവും 70,323,408 ഇക്വിറ്റി ഷെയറുകളുടെ ഓഫര്‍ ഫോര്‍ സെയിലും അടങ്ങുന്നതായിരിക്കും ഐപിഒ.

ഐപിഒയ്ക്ക് ശേഷം, ഫെഡറല്‍ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായി ഫെഡ്ഫിന തുടരും.

ഫെഡ്ഫിനയ്ക്ക് 573-ലധികം ശാഖകളും ഒരു എയുഎമ്മും ഉണ്ട്.

ഫെഡ്ഫിനയ്ക്ക് 2010-ല്‍ എന്‍ബിഎഫ്‌സി ലൈസന്‍സ് ലഭിച്ചു, സ്വര്‍ണ്ണ വായ്പകള്‍, ഭവനവായ്പകള്‍, പ്രോപ്പര്‍ട്ടിക്ക് മേലുള്ള വായ്പകള്‍, ബിസിനസ് ലോണുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് ഫെഡ്ഫിന നല്‍കുന്നത്. സ്വകാര്യ ബാങ്കുകളുടെ സപ്പോര്‍ട്ടുള്ള ഇന്ത്യയിലെ അഞ്ച് എന്‍ബിഎഫ്‌സികളില്‍ ഒന്നാണ് ഫെഡ്ഫിന.

Tags:    

Similar News