വിപണികള്‍ ഇടിവില്‍ തുടരുന്നു
- ജിയോ ഫിന്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇടിവില്‍
- ഫെഡ് തലവന്‍റെ പ്രസംഗം രാത്രിയോടെ
ആഗോള വിപണിയിലെ ദുർബലമായ പ്രവണതയ്‌ക്കിടയിൽ വെള്ളിയാഴ്ച തുടക്ക വ്യാപാരത്തിൽ ആഭ്യന്തര ഓഹരിവിപണി സൂചികകൾ ഇടിഞ്ഞു. ബിഎസ്ഇ സെൻസെക്‌സ് 452.68 പോയിന്റ് ഇടിഞ്ഞ് 64,799.66ലെത്തി. എൻഎസ്ഇ നിഫ്റ്റി 125.95 പോയിന്റ് താഴ്ന്ന് 19,260.75 ലെത്തി.
സെൻസെക്‌സ് പാക്കിൽ നിന്ന്, ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് തുടർച്ചയായ അഞ്ചാം ദിവസവും ലോവർ സർക്യൂട്ട് പരിധിയായ 205.15 രൂപയിലെത്തിയെങ്കിലും ആദ്യ മണിക്കൂർ കഴിഞ്ഞതോടെ നില മെച്ചപ്പെടുത്തി. ഒരവസരത്തില്‍ വില തലേദിവസത്തെ ക്ലോസിംഗായ 213 .45 രൂപയ്ക്കു മുകളിലെത്തി. ഇന്നലെ ബ്ലോക്ക് ഡീലില്‍ ക്വിനാഗ് അക്വിസിഷന്‍ ഓഹരി വിറ്റഴിച്ച മണപ്പുറം ഫിനാന്‍സിന്‍റെ ഓഹരികള്‍ ഇന്നു രാവിലെ താഴ്ന്നാണ് ആരംഭിച്ചത്. വില 135 .30 വരെ താഴ്ന്നുവെങ്കിലും ഇപ്പോള്‍ 138 രൂപയ്ക്കു ചിുറ്റളവിലാണ് കൈമാറ്റം ചെയ്യപ്പെടുന്നത്.
ഇൻഡസ്‌ഇൻഡ് ബാങ്ക്, ലാർസൻ ആൻഡ് ടൂബ്രോ, ഭാരതി എയർടെൽ, ആക്‌സിസ് ബാങ്ക്, അൾട്രാടെക് സിമന്റ്, ഐടിസി എന്നിവ നഷ്ടം നേരിടുന്ന മറ്റ് ഓഹരികള്‍ ബജാജ് ഫിൻസെർവ്, ടാറ്റ മോട്ടോഴ്‌സ്, ഏഷ്യൻ പെയിന്റ്‌സ്, മാരുതി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നെഗറ്റീവ് ടെറിട്ടറിയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് വിപണികൾ വ്യാഴാഴ്ച നഷ്ടത്തിലാണ് അവസാനിച്ചത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.20 ശതമാനം ഉയർന്ന് ബാരലിന് 83.53 ഡോളറിലെത്തി.
“ഫെഡ് മേധാവി ജെറോം പൗവ്വലിന്‍റെ ഇന്ന് രാത്രി നടക്കുന്ന പ്രസംഗം യുഎസിലെ പലിശ നിരക്കുകളുടെ ഭാവി പാതയെക്കുറിച്ചുള്ള എന്തെങ്കിലും സൂചനകൾ നല്‍കുന്നുണ്ടോയെന്ന് നിക്ഷേപകര്‍ ശ്രദ്ധയോടെ നിരീക്ഷിക്കും,” ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
എക്സ്ചേഞ്ച് ഡാറ്റ പ്രകാരം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്ഐഐ) വ്യാഴാഴ്ച 1,524.87 കോടി രൂപയുടെ ഇക്വിറ്റികൾ വാങ്ങി. ബിഎസ്ഇ ബെഞ്ച്മാർക്ക് 180.96 പോയിന്റ് അല്ലെങ്കിൽ 0.28 ശതമാനം താഴ്ന്ന് 65,252.34 എന്ന നിലയിലേക്ക് വ്യാഴാഴ്‌ച നേരത്തെ നേട്ടമുണ്ടാക്കി. നിഫ്റ്റി 57.30 പോയിന്റ് അഥവാ 0.29 ശതമാനം ഇടിഞ്ഞ് 19,386.70 ൽ എത്തി.
