നേട്ടത്തില്‍ തുടങ്ങി, ഇടിവിലേക്ക് നീങ്ങി വിപണികള്‍
- വിദേശ ഫണ്ടുകളുടെ ഒഴുക്ക് തുടരുന്നു
- ഏഷ്യന്‍ വിപണികളില്‍ സമ്മിശ്ര പ്രവണത
ഇക്വിറ്റി ബെഞ്ച്മാർക്ക് സൂചികകൾ നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചുവെങ്കിലും പിന്നീട് സമ്മിശ്ര ആഗോള വിപണി പ്രവണതകൾക്കും തുടർച്ചയായ വിദേശ ഫണ്ട് ഒഴുക്കിന്‍റെയം പശ്ചാത്തലത്തില്‍ ഇടിവിലേക്ക് നീങ്ങി. തുടക്ക വ്യാപാരത്തില്‍ ബിഎസ്ഇ സെൻസെക്‌സ് 216.07 പോയിന്റ് ഉയർന്ന് 65,436.10 ലെത്തി. എൻഎസ്ഇ നിഫ്റ്റി 53.75 പോയിന്റ് ഉയർന്ന് 19,450.20 ലെത്തി.
പിന്നീട് രണ്ട് ബെഞ്ച്മാർക്ക് സൂചികകളും അവരുടെ ആദ്യകാല നേട്ടങ്ങൾ കുറയ്ക്കുകയും നെഗറ്റീവ് ആയി വ്യാപാരം നടത്തുകയും ചെയ്തു. രാവിലെ 10.14ന് ഉള്ള വിവരം അനുസരിച്ച് ബിഎസ്ഇ സൂചിക 51.91 പോയിന്റ് താഴ്ന്ന് 65,168.12ലും നിഫ്റ്റി 6.60 പോയിന്റ് താഴ്ന്ന് 19,389.85ലുമാണ് വ്യാപാരം നടത്തുന്നത്.
സെൻസെക്‌സ് പാക്കിൽ നിന്ന്, ടാറ്റ സ്റ്റീൽ, ആക്‌സിസ് ബാങ്ക്, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, റിലയൻസ് ഇൻഡസ്‌ട്രീസ്, അൾട്രാടെക് സിമന്റ്, എൻടിപിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ജിയോ ഫിനാൻഷ്യൽ സർവീസസ്, ഭാരതി എയർടെൽ, ഐടിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ ഇടിവിലാണ്
ഏഷ്യൻ വിപണികളിൽ, ടോക്കിയോയും ഹോങ്കോങ്ങും പച്ചയിലാണ്. അതേസമയം, സിയോളും ഷാങ്ഹായും താഴ്ന്നു. ചൊവ്വാഴ്ച യുഎസ് വിപണികൾ സമ്മിശ്ര നോട്ടത്തിലാണ് അവസാനിച്ചത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.15 ശതമാനം ഉയർന്ന് ബാരലിന് 84.16 ഡോളറിലെത്തി.
"വിപണിയെ ഉടനടി കുത്തനെ ഉയർത്താനോ താഴ്ത്താനോ കഴിയുന്ന ട്രിഗറുകൾ ഒന്നും ഇല്ല. ഈ വാരാന്ത്യത്തിൽ യുഎസിൽ നിന്ന് പ്രതീക്ഷിക്കുന്ന പുതിയ ഡാറ്റയ്ക്കായി നിക്ഷേപകർ കാത്തിരിക്കുകയും നിരീക്ഷിക്കുകയും ചെയ്യാം. ഡോളർ സൂചികയും യുഎസ് ബോണ്ട് യീൽഡും ഉയർന്ന നിലയിൽ തുടരുന്നതിനാൽ, എഫ്ഐഐകൾ ശക്തമായ വാങ്ങലുകാരായിരിക്കില്ല. ,” ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐകൾ) ചൊവ്വാഴ്ച 495.17 കോടി രൂപയുടെ ഇക്വിറ്റികൾ ഓഫ്‌ലോഡ് ചെയ്തതായി എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 3.94 പോയിന്റ് അല്ലെങ്കിൽ 0.01 ശതമാനം ഉയർന്ന് 65,220.03 ൽ എത്തി. നിഫ്റ്റി 2.85 പോയിന്റ് അഥവാ 0.01 ശതമാനം ഉയർന്ന് 19,396.45 ൽ എത്തിയിരുന്നു.
