ഓയില്‍ & ഗ്യാസ്, പിഎസ്‍യു ബാങ്ക് ഇടിവില്‍; വിപണികളില്‍ അനിശ്ചിതത്വം

  • തുടക്ക വ്യാപാരത്തില്‍ വിപണികള്‍ ഉയര്‍ന്നു
  • സ്വകാര്യബാങ്ക്, എഫ്എംസിജി നേട്ടത്തില്‍
  • റിലയന്‍സിലും ടിസിഎസിലും മുന്നേറ്റം

Update: 2024-02-09 04:45 GMT

 ഏഷ്യൻ വിപണികളിലെ പൊസിറ്റിവ് പ്രവണതകളുടെയും റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഐസിഐസിഐ ബാങ്ക് എന്നിവയിലെ ശക്തമായ വാങ്ങലിന്‍റെയും പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച ആദ്യ വ്യാപാരത്തിൽ ഇക്വിറ്റി ബെഞ്ച്മാർക്ക് സൂചികകൾ ഉയർന്നു. 30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 122.61 പോയിൻ്റ് ഉയർന്ന് 71,551.04 എന്ന നിലയിലെത്തി. നിഫ്റ്റി 45.45 പോയിൻ്റ് ഉയർന്ന് 21,763.40 ലെത്തി.

എന്നാല്‍ പിന്നീട് വിപണി ചാഞ്ചാട്ടത്തിലേക്ക് നീങ്ങി,  അനിശ്ചിതത്വം തുടരുകയാണ്.

സെൻസെക്സ് സ്ഥാപനങ്ങളിൽ റിലയൻസ് ഇൻഡസ്ട്രീസ്, വിപ്രോ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ കൺസൾട്ടൻസി സർവീസസ്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ തുടക്ക വ്യാപാരത്തില്‍ കയറി. ഭാരതി എയർടെൽ, മാരുതി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഫോസിസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവയാണ് പിന്നോക്കം പോയത്.

നിഫ്റ്റിയില്‍ ഓയില്‍-ഗ്യാസ്, മീഡിയ, മെറ്റല്‍, പൊതുമേഖലാ ബാങ്ക് തുടങ്ങിയ വിഭാഗങ്ങളാണ് പ്രധാനമായും ഇടിവിനെ അഭിമുഖീകരിക്കുന്നത്. സ്വകാര്യ ബാങ്കുകള്‍, ധനകാര്യ സേവനങ്ങള്‍, എഫ്എംസിജി, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ എന്നിവ നേട്ടം പ്രകടമാക്കുന്നു

ഏഷ്യൻ വിപണികളിൽ, ടോക്കിയോയും ഷാങ്ഹായും പോസിറ്റീവ് ആണ്, അതേസമയം ഹോങ്കോംഗ് താഴ്ന്നു. വ്യാഴാഴ്ച യുഎസ് വിപണികൾ പച്ചയിൽ അവസാനിച്ചു. ആഗോള എണ്ണ മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡ് 0.09 ശതമാനം ഉയർന്ന് ബാരലിന് 81.70 ഡോളറിലെത്തി.

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) വ്യാഴാഴ്ച 4,933.78 കോടി രൂപയുടെ ഇക്വിറ്റികൾ ഓഫ്‌ലോഡ് ചെയ്തുവെന്ന് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ഇന്നലെ ബിഎസ്ഇ ബെഞ്ച്മാർക്ക് 723.57 പോയിൻ്റ് അല്ലെങ്കിൽ 1 ശതമാനം ഇടിഞ്ഞ് 71,428.43 ൽ എത്തി. നിഫ്റ്റി 212.55 പോയിൻ്റ് അഥവാ 0.97 ശതമാനം ഇടിഞ്ഞ് 21,717.95 ലെത്തി.


Tags:    

Similar News