നഷ്ടം തുടര്‍ന്ന് സെന്‍സെക്സും നിഫ്റ്റിയും

  • ഇന്‍ഫോസിസ് 2 ശതമാനത്തിലധികം ഇടിഞ്ഞു
  • പ്രധാന ഏഷ്യന്‍ ഓഹരി വിപണികളെല്ലാം ഇടിവില്‍

Update: 2023-10-13 04:52 GMT

ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ വെള്ളിയാഴ്ച നെഗറ്റീവ് തലത്തില്‍ ആരംഭിച്ചു, നെഗറ്റീവ് ആഗോള സൂചനകളും ഐടി കമ്പനികളുടെ ത്രൈമാസ സാമ്പത്തിക പ്രകടനത്തെക്കുറിച്ചുള്ള ആശങ്കകളും നിക്ഷേപകരുടെ വികാരത്തെ ബാധിച്ചു. സെപ്റ്റംബറിലെ യുഎസ് പണപ്പെരുപ്പ കണക്ക് നിഗമനങ്ങള്‍ക്ക് മുകളിലായ സാഹചര്യത്തില്‍ ഫെഡ് റിസര്‍വ് ഉയര്‍ന്ന പലിശ നിരക്ക് ദീര്‍ഘകാലം തുടരുമെന്ന ആശങ്ക കനപ്പെട്ടതും വിപണിക്ക് ആഘാതമായി. 

ബിഎസ്ഇ സെൻസെക്സ് 341 പോയിൻറ് (0.51 ശതമാനം) ഇടിഞ്ഞ് 66,067.31 പോയിൻറിലാണ്. ഇൻഫോസിസും ആക്‌സിസ് ബാങ്കും ഉൾപ്പെടെ സൂചികയിലെ മൊത്തം 20 കമ്പനികൾ 2 ശതമാനത്തിലധികം ഇടിഞ്ഞു. എൻ‌എസ്‌ഇ നിഫ്റ്റി 84.25 പോയിന്റ് (0.43 ശതമാനം) ഇടിഞ്ഞ് 19,709.75 പോയിന്റിലെത്തി, സൂചികയിലെ 27 ഘടകങ്ങളും നെഗറ്റീവ് മേഖലയിലാണ്. 

മറ്റ് പ്രധാന ഏഷ്യൻ സൂചികകളും ചുവപ്പിലാണ്, ഹോങ്കോങ്ങിന്റെ ഹാംഗ് സെംഗ് സൂചിക 2 ശതമാനത്തിലധികം ഇടിഞ്ഞു. യുഎസ്, യൂറോപ്യൻ വിപണികൾ വ്യാഴാഴ്ച നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചചത്.

"നടപ്പു സാമ്പത്തിക വര്‍ഷത്തെ വരുമാന നിര്‍ദേശം ഇൻഫോസിസ് വെട്ടിക്കുറച്ചതും യുഎസിലെ പണപ്പെരുപ്പം എസ്റ്റിമേറ്റുകൾക്ക് മുകളിലായതും ആഭ്യന്തര വിപണികളെ ഇടിവിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു," റിലയൻസ് സെക്യൂരിറ്റീസിലെ സീനിയർ അനലിസ്റ്റ് വികാസ് ജെയിൻ ഒരു പ്രീ-മാർക്കറ്റ് ഓപ്പൺ നോട്ടിൽ പറഞ്ഞു. 10 വർഷത്തെ യുഎസ് ബോണ്ട് വരുമാനം ഉയരുന്നതും ഏഷ്യൻ വിപണികളിലെ ഇടിവും ആഭ്യന്തര ഓഹരികളെ ബാധിച്ചു, അദ്ദേഹം കൂട്ടിച്ചേർത്തു.

ബിഎസ്‌ഇയിൽ ലഭ്യമായ കണക്കുകൾ പ്രകാരം 1,862.57 കോടി രൂപയുടെ ഓഹരികൾ വിറ്റ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐകൾ) വ്യാഴാഴ്ച അറ്റ ​​വിൽപ്പനക്കാരായി.

Tags:    

Similar News