വിപണികള്‍ പച്ചയില്‍ തുടങ്ങി
- ഇന്നലെ 1 ശതമാനം നഷ്ടം ഓഹരി വിപണികളി ഉണ്ടായി
- വിപണി ചാഞ്ചാട്ടത്തിലേക്ക് നീങ്ങിയേക്കാമെന്ന് വിദഗ്ധര്‍
കഴിഞ്ഞ ദിവസത്തെ ഏകദേശം 1 ശതമാനം ഇടിവിന് ശേഷം ഇക്വിറ്റി ബെഞ്ച്മാർക്ക് സൂചികകൾ വെള്ളിയാഴ്ച ആദ്യ വ്യാപാരത്തിൽ വീണ്ടും ഉയർന്നു. ആഗോള വിപണിയിലെ പോസിറ്റീവ് ട്രെൻഡുകൾ നിക്ഷേപകരെ സ്വാധീനിച്ചു. ബിഎസ്ഇ സെൻസെക്‌സ് 235.61 പോയിന്റ് ഉയർന്ന് 65,743.93 എന്ന നിലയിലെത്തി. നിഫ്റ്റി 76.7 പോയിന്റ് ഉയർന്ന് 19,600.25 ൽ എത്തി.
എൻടിപിസി, ടാറ്റ മോട്ടോഴ്‌സ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലാർസൺ ആൻഡ് ടൂബ്രോ, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, സൺ ഫാർമ, ഭാരതി എയർടെൽ, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇൻഫോസിസ്, വിപ്രോ, ഏഷ്യൻ പെയിന്റ്‌സ്, എച്ച്‌സിഎൽ ടെക്‌നോളജീസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ ഇടിവ് നേരിടുന്നു.
ഏഷ്യൻ വിപണികളിൽ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ പോസിറ്റീവ് ടെറിട്ടറിയിലാണ് വ്യാപാരം നടത്തുന്നത്. വ്യാഴാഴ്ച യുഎസ് വിപണികൾ പച്ചയിൽ അവസാനിച്ചു. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.05 ശതമാനം ഉയർന്ന് ബാരലിന് 95.43 ഡോളറിലെത്തി.
"ശക്തമായ ആഗോള സൂചനകളുടെ പിൻബലത്തിൽ വിപണികൾ ശക്തമായ ഓപ്പണിംഗ് കണ്ടേക്കാം. പലിശനിരക്ക് സാഹചര്യങ്ങളിലെ വര്‍ധിച്ചു വരുന്ന അനിശ്ചിതത്വം, യുഎസ് ഡോളറിലും ബോണ്ട് ആദായത്തിലുമുള്ള ഉയര്‍ച്ച, ക്രൂഡ് ഓയിൽ വില വർധന എന്നിവ കണക്കിലെടുക്കുമ്പോൾ ഓഹരികൾ ഇൻട്രാ-ഡേയിൽ ചാഞ്ചാട്ടത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്," മേത്ത ഇക്വിറ്റീസ് ലിമിറ്റഡിലെ സീനിയർ വിപി (ഗവേഷണം) പ്രശാന്ത് തപ്‌സെ, തന്റെ പ്രീ-ഓപ്പണിംഗ് മാർക്കറ്റ് കമന്റിൽ പറഞ്ഞു.
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐകൾ) വ്യാഴാഴ്ച 3,364.22 കോടി രൂപയുടെ ഇക്വിറ്റികൾ ഓഫ്‌ലോഡ് ചെയ്തതായി എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ബിഎസ്ഇ ബെഞ്ച്മാർക്ക് 610.37 പോയിന്റ് അല്ലെങ്കിൽ 0.92 ശതമാനം ഇടിഞ്ഞ് 65,508.32 എന്ന നിലയിലെത്തി. നിഫ്റ്റി 192.90 പോയിന്റ് അഥവാ 0.98 ശതമാനം ഇടിഞ്ഞ് 19,523.55 ൽ അവസാനിച്ചു.
