വ്യാപാര കരാര്‍ ചര്‍ച്ചകളും ടിസിഎസിന്റെ വരുമാനവും വിപണിയെ നയിക്കും

യുഎസ്-ഇന്ത്യ വ്യാപാര ചര്‍ച്ചകളില്‍ നിന്നുള്ള മികച്ച ഫലം വിപണി വികാരം ഉയര്‍ത്തും

Update: 2025-07-06 05:05 GMT

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പരസ്പര താരിഫുകളുടെ 90 ദിവസത്തെ സസ്‌പെന്‍ഷന്‍ കാലയളവ് ജൂലൈ 9 ന് അവസാനിക്കുമെന്നതിനാല്‍, ഓഹരി നിക്ഷേപകര്‍ സംഭവബഹുലമായ ഒരു വ്യാപാര വാരത്തിനായാണ് തയ്യാറെടുക്കുന്നത്. വ്യാപാര ചര്‍ച്ചകളില്‍ നിന്നുള്ള ഒരു നല്ല ഫലം വിപണി വികാരം കൂടുതല്‍ ഉയര്‍ത്തുമെന്ന് വിശകലന വിദഗ്ധര്‍ പറഞ്ഞു. പ്രത്യേകിച്ച് സെന്‍സിറ്റീവ് മേഖലകള്‍ക്ക് അത് ഗുണം ചെയ്യും.

കൂടാതെ, ഐടി പ്രമുഖരായ ടിസിഎസില്‍ നിന്നുള്ള ഒന്നാം പാദ വരുമാനവും വിദേശ ഫണ്ടിന്റെ നീക്കവും ദലാല്‍ സ്ട്രീറ്റിലെ വികാരത്തെ സ്വാധീനിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ഇന്ത്യയുള്‍പ്പെടെ ഡസന്‍ കണക്കിന് രാജ്യങ്ങള്‍ക്ക് മേല്‍ ട്രംപ് ഏര്‍പ്പെടുത്തിയ തീരുവകളുടെ 90 ദിവസത്തെ സസ്‌പെന്‍ഷന്‍ കാലയളവ് ജൂലൈ 9 ന് അവസാനിക്കുകയാണ്. കരാറിലെത്താന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് 26 ശതമാനം അധിക തീരുവ നല്‍കേണ്ടിവരും.

'ഇന്ത്യന്‍ വിപണികള്‍ക്ക് മാത്രമല്ല, ആഗോള ഓഹരികള്‍ക്കും ഈ ആഴ്ച വളരെ പ്രധാനമാണ്. ഏറ്റവും പ്രതീക്ഷിക്കുന്ന സംഭവം ജൂലൈ 9 ലെ യുഎസ് വ്യാപാര (താരിഫ്) സമയപരിധിയുടെ ഫലമാണ്, ഇത് ആഗോള വ്യാപാര ചലനാത്മകതയെ രൂപപ്പെടുത്തിയേക്കാം. അതേ ദിവസം തന്നെ യുഎസ് എഫ്ഒഎംസി (ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി) മിനിറ്റ്സ് പുറത്തുവിടുന്നതും നിക്ഷേപകര്‍ സൂക്ഷ്മമായി നിരീക്ഷിക്കും,' റെലിഗെയര്‍ ബ്രോക്കിംഗ് ലിമിറ്റഡിലെ ഗവേഷണ എസ്വിപി അജിത് മിശ്ര പറഞ്ഞു.

ആഭ്യന്തരമായി, ശ്രദ്ധാകേന്ദ്രം കോര്‍പ്പറേറ്റ് വരുമാനത്തിലേക്ക് മാറും. ഐടി ഭീമനായ ടിസിഎസും റീട്ടെയില്‍ കമ്പനിയായ അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സും അവരുടെ പാദവാര്‍ഷിക ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്ന പ്രമുഖ കമ്പനികളില്‍ ഉള്‍പ്പെടുന്നു. ഇത് ഒന്നാം പാദ വരുമാന സീസണിന്റെ ദിശ നിശ്ചയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡിന്റെ ചലനവും രൂപ-ഡോളര്‍ പ്രവണതയും ഈ ആഴ്ച നിക്ഷേപകര്‍ നിരീക്ഷിക്കും.

'യുഎസ്-ഇന്ത്യ വ്യാപാര ചര്‍ച്ചകളില്‍ നിന്നുള്ള ഒരു നല്ല ഫലം വിപണി വികാരം കൂടുതല്‍ ഉയര്‍ത്തും. പ്രത്യേകിച്ച് ഐടി, ഫാര്‍മ, ഓട്ടോ തുടങ്ങിയ വ്യാപാര സെന്‍സിറ്റീവ് മേഖലകള്‍ക്ക് ഇത് ഗുണം ചെയ്യും. നിലവില്‍ ഉയര്‍ന്ന നിലവാരത്തില്‍ വ്യാപാരം നടത്തുന്ന വിശാലമായ സൂചികകള്‍ കണക്കിലെടുക്കുമ്പോള്‍, ഈ ആഴ്ച ആരംഭിക്കുന്ന വരാനിരിക്കുന്ന ഒന്നാം പാദത്തില്‍ നിന്നുള്ള വരുമാന വര്‍ദ്ധനവിന്റെ സൂചനകള്‍ വിപണി പങ്കാളികള്‍ സൂക്ഷ്മമായി നിരീക്ഷിക്കും,' ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡിന്റെ ഗവേഷണ മേധാവി വിനോദ് നായര്‍ പറഞ്ഞു.

'മൊത്തത്തില്‍, ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ വ്യക്തതയ്ക്കായി കാത്തിരിക്കുന്നതിനാല്‍ വിപണി ഏകീകരണ രീതിയില്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു', മോട്ടിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ വെല്‍ത്ത് മാനേജ്മെന്റ് ഗവേഷണ വിഭാഗം മേധാവി സിദ്ധാര്‍ത്ഥ ഖേംക പറഞ്ഞു.

'എഫ്ഐഐ (വിദേശ സ്ഥാപന നിക്ഷേപകര്‍) വാങ്ങല്‍ പുനരാരംഭിക്കുന്നത് രണ്ട് കാര്യങ്ങളെ ആശ്രയിച്ചിരിക്കും: ഒന്ന്, ഇന്ത്യയും യുഎസും തമ്മില്‍ ഒരു വ്യാപാര കരാര്‍ സംഭവിച്ചാല്‍ അത് വിപണികള്‍ക്കും എഫ്ഐഐ ഒഴുക്കിനും ഗുണകരമാകും; 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദ ഫല സൂചനകളാണ് രണ്ടാമത്തേത്. ഫലങ്ങള്‍ വരുമാനം വീണ്ടെടുക്കുന്നതിനെ സൂചിപ്പിക്കുന്നുവെങ്കില്‍, ഏതേ മാര്‍ക്കറ്റിന് ഗുണകരമാകും. ഈ ഘടകങ്ങളില്‍ നിരാശയാണെങ്കില്‍ ്എഫ്ഐഐ ഒഴുക്കിനെ ബാധിക്കും,' ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡിന്റെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി.കെ. വിജയകുമാര്‍ പറഞ്ഞു.

Tags:    

Similar News