വിട്ടൊഴിയാതെ ലെൻഡർമാർ; വീണ്ടും ബൈജൂസിനെതിരെ പാപ്പരത്വ നടപടികൾ

  • ബൈജുസിന്റെ ടേം ലോൺ ലെൻഡർമാർ എൻസിഎൽടി-യെ സമീപിച്ചു
  • 80 ശതമാനത്തിലധികം വായ്പക്കാരെ പ്രതിനിധീകരിക്കുന്ന ഗ്ലാസ് ട്രസ്റ്റ് കമ്പനി മുഖേനയാണ് കേസ്
  • യുഎസിൽ ഡെലവെയർ അപ്പീൽ കോടതിക്ക് മുമ്പാകെയും ഈ വിഷയം നടന്നുകൊണ്ടിരിക്കയാണ്

Update: 2024-01-27 03:20 GMT

ഡൽഹി: ബൈജൂസിന് 1.2 ബില്യൺ യുഎസ് ഡോളർ (ഏകദേശം 10,000 കോടി രൂപ) ടേം ലോൺ ബി-യായി (ടിഎൽബി) നൽകിയ ഒരുകൂട്ടം വായ്പക്കാർ കമ്പനിക്കെതിരെ ബാംഗ്ലൂർ എൻസിഎൽടി-യിൽ (NCLT) പാപ്പരത്വ ഹർജി സമർപ്പിച്ചതായി  റിപ്പോർട്ടുകൾ പറയുന്നു. 

ഫയലിംഗ് ഇതുവരെ പരസ്യമാക്കിയിട്ടില്ലെങ്കിലും, അവകാശവാദങ്ങളെ "അകാലവും അടിസ്ഥാനരഹിതവും" എന്ന് ബൈജൂസ് വിശേഷിപ്പിച്ചു.

ടിഎൽബി വായ്പയുടെ ഭാഗമായ 80 ശതമാനത്തിലധികം വായ്പക്കാരെ പ്രതിനിധീകരിക്കുന്ന ഗ്ലാസ് ട്രസ്റ്റ് കമ്പനി മുഖേനയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്; ഇത് സ്ഥാപനപരമായ വായ്പ നൽകുന്നവ സ്ഥാപനങ്ങളാണ്..

രണ്ട് സബ്‌സിഡിയറികളുടെ വിൽപ്പനയിൽ നിന്ന് ഫണ്ട് സ്വരൂപിച്ച് മുഴുവൻ കടവും തീർക്കാൻ ടിഎൽബി ലെൻഡർമാരുമായി ചർച്ച നടത്തുകയാണെന്ന് ബൈജൂസ്‌ അവകാശപ്പെടുന്നതിനിടയിലാണ് ഈ സംഭവ വികാസങ്ങൾ അരങ്ങേറുന്നത്. 

യുഎസിൽ ഡെലവെയർ അപ്പീൽ കോടതിക്ക് മുമ്പാകെയും ഈ വിഷയം നടന്നുകൊണ്ടിരിക്കയാണ്. 

"ഞങ്ങൾ മുമ്പ് പറഞ്ഞതുപോലെ, ടിഎൽബി  ത്വരിതപ്പെടുത്തുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങൾ ന്യൂയോർക്ക് സുപ്രീം കോടതി ഉൾപ്പെടെ പലയിടത്തും തീർപ്പുകൽപ്പിക്കാതെ നടന്നു വരികയാണ്. ഇതിനിടയിൽ വായ്പ നൽകിയവർ എൻസിഎൽടി യെ  സമീപിക്കുന്നുവെന്നത് അകാലവും അടിസ്ഥാനരഹിതവുമാണ്," ഹർജിയിയെക്കുറിച്ച ആരാഞ്ഞപ്പോൾ  ബൈജൂസിന്റെ ഒരു വക്താവ് പറഞ്ഞു.

വായ്പ നൽകുന്നവരുടെ ത്വരിതപ്പെടുത്തലും തുടർന്നുള്ള പ്രവർത്തനങ്ങളും ഭാഗികമായി, ടേം ലോൺ ഗ്യാരണ്ടി നൽകുന്നതിൽ തിങ്ക് ആൻഡ് ലേണിൻ്റെ പൂർണ ഉടമസ്ഥതയിലുള്ള വൈറ്റ്ഹാറ്റ് എജ്യുക്കേഷൻ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡിൻ്റെ പരാജയത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കമ്പനി പറഞ്ഞു.

"വാസ്തവത്തിൽ, ഈ വിഷയത്തിൽ ഡെലവെയർ അപ്പീൽ കോടതികൾക്ക് മുമ്പാകെ നടപടികൾ നടന്നു വരികയാണ്," വക്താവ് പറഞ്ഞു.

പലിശ നിരക്ക് കുറവായിരുന്നപ്പോൾ 2021-ൽ ബൈജൂസ്‌ ടേം ലോൺ B എടുത്തു. അതിൽ  500 മില്യൺ യുഎസ് ഡോളർ യുഎസ് ആസ്ഥാനമായുള്ള ബൈജൂസിന്റെ അനുബന്ധ സ്ഥാപനമായ ആൽഫയിൽ നിന്ന് മറ്റ് സ്ഥാപനങ്ങളിലേക്ക് കൈമാറിയതിനെ ചോദ്യം ചെയ്താണ് ഈ സ്ഥാപനങ്ങൾ ഡെലവെയർ കോടതിയിൽ സമീപിച്ചത്. 

1.2 ബില്യൺ ഡോളർ ഉടനടി തിരികെ നൽകാനും കടം നൽകിയവരിൽ ഒരാളായ റെഡ്‌വുഡിനെ അയോഗ്യനാക്കാനുമുള്ള വായ്പക്കാരുടെ ആവശ്യത്തിനെതിരെയാണ് ബൈജൂസ്‌ ന്യൂയോർക്ക് സുപ്രീം കോടതിയെ സമീപിച്ചത്. . 

ലോൺ കരാർ പ്രകാരം നൽകിയിരിക്കുന്ന മൂലധനം കൈകാര്യം ചെയ്യുന്നതിനുള്ള ബൈജൂസിന്റെ അവകാശങ്ങളിൽ ഇടപെടാൻ വായ്പ നൽകുന്നവർ ശ്രമങ്ങൾ നടത്തിയതായി കമ്പനി പറഞ്ഞു.

വായ്പ നൽകുന്നവരുമായി ക്രിയാത്മകമായ സംഭാഷണത്തിന് ബൈജൂസ്‌ പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനിയുടെ വക്താവ് വ്യക്തമാക്കി. 

ടിഎൽബിലെൻഡർമാരെ കൂടാതെ, ഓപ്പറേഷണൽ ക്രെഡിറ്ററായ ടെലിപെർഫോർമൻസ് ബിസിനസ് സർവീസസ് ഇന്ത്യ ലിമിറ്റഡും (TBSIL) തിങ്ക് ആൻഡ് ലേണിനെതിരെ എൻസിഎൽടി ബാംഗ്ലൂരിനെ സമീപിച്ചിട്ടുണ്ട്. ഗ്ലാസ് ട്രസ്റ്റ് കമ്പനിയിലേക്ക് അയച്ച ഇമെയിൽ ചോദ്യത്തിന് ഒരു മറുപടിയും ഇതുവരെ ലഭിച്ചില്ല.

Tags:    

Similar News