ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി മോദിയും യുഎഇ പ്രസിഡന്റും; ധാരണാപത്രങ്ങള്‍ ഒപ്പുവച്ചു

  • ചൊവ്വാഴ്ച നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ നിരവധി ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു.
  • യുഎഇ പ്രസിഡന്റ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന വിജിജിഎസിന്റെ പത്താം പതിപ്പ് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും
  • ഈ വര്‍ഷത്തെ ഉച്ചകോടിയില്‍ 34 പങ്കാളി രാജ്യങ്ങളും 16 പങ്കാളി സംഘടനകളുമുണ്ട്

Update: 2024-01-10 07:30 GMT

ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും തമ്മില്‍ ചൊവ്വാഴ്ച നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ നിരവധി ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു.

ബുധനാഴ്ച ഗാന്ധിനഗറിലെ മഹാത്മാ മന്ദിര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റിന്റെ പത്താം പതിപ്പിലെ മുഖ്യാതിഥിയാണ് യുഎഇ പ്രസിഡന്റ്. അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ മോദി യുഎഇ പ്രസിഡന്റിനെയും അബുദാബി ഭരണാധികാരിയെയും സ്വീകരിച്ചു, വൈകുന്നേരം ഇരു നേതാക്കളും റോഡ്‌ഷോയില്‍ പങ്കെടുത്തു.



യുഎഇ പ്രസിഡന്റ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന വിജിജിഎസിന്റെ പത്താം പതിപ്പ് പ്രധാനമന്ത്രി മോദി ബുധനാഴ്ച ഉദ്ഘാടനം ചെയ്യും.

തിമോര്‍ പ്രസിഡന്റ് ജോസ് റാമോസ്-ഹോര്‍ട്ട, മൊസാംബിക്ക് പ്രസിഡന്റ് ഫിലിപ്പെ ജസിന്റോ ന്യൂസി എന്നിവരുമായി മോദി ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തി. തുടര്‍ന്ന് മഹാത്മാ മന്ദിറില്‍ പ്രമുഖ ആഗോള കോര്‍പ്പറേഷനുകളുടെ സിഇഒമാരുമായി കൂടിക്കാഴ്ച നടത്തി.

ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പ്രധാനമന്ത്രി വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ ട്രേഡ് ഷോ ഉദ്ഘാടനം ചെയ്തു.

ബിസിനസ് സഹകരണത്തിനും വിജ്ഞാന പങ്കിടലിനും സമഗ്രമായ വളര്‍ച്ചയ്ക്കും സുസ്ഥിര വികസനത്തിനുമുള്ള തന്ത്രപരമായ പങ്കാളിത്തത്തിനുമുള്ള ഒരു ആഗോള ഫോറമാണ് വിജിജിഎസ്. ഈ വര്‍ഷത്തെ ഉച്ചകോടിയില്‍ 34 പങ്കാളി രാജ്യങ്ങളും 16 പങ്കാളി സംഘടനകളുമുണ്ടെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.

ബുധനാഴ്ച ഉച്ചകോടി ഉദ്ഘാടനം ചെയ്ത ശേഷം മോദി പ്രമുഖ ആഗോള കോര്‍പ്പറേഷനുകളുടെ സിഇഒമാരുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് അദ്ദേഹം ഗിഫ്റ്റ് സിറ്റിയിലേക്ക് പോകുകയും വൈകുന്നേരം 5.15 ന് ഗ്ലോബല്‍ ഫിന്‍ടെക് ലീഡര്‍ഷിപ്പ് ഫോറത്തിലെ പ്രമുഖ ബിസിനസ്സ് നേതാക്കളുമായി സംവദിക്കുകയും ചെയ്യും.


Tags:    

Similar News