വിട വിഎസ്, വിപ്ലവ സൂര്യൻ അസ്തമിച്ചു
- മുൻ മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദൻ ഇനി ഓർമ്മ.
- സമരപുളകങ്ങളുടെ നീണ്ട കാലത്തിന് സമാപ്തി.
- അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ
മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 102 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 3.20 നായിരുന്നു അന്ത്യം. മൃതദേഹം പഴയ എകെജി സെൻററിൽ പൊതുദഞശനത്തിന് വെക്കും. പിന്നീട് ഇന്ന് രാത്രി തിരുവനന്തപുരത്തെ തമ്പുരാൻമുക്കിലെ വീട്ടിലും നാളെ രാവിലെ 9 മണിക്ക് ദര്ബാതർ ഹാളിലും പൊതുദർശനത്തിന് വെക്കും. നാളെ ഉച്ചയോടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. സംസ്കാരം മറ്റന്നാള്‍ ആലപ്പുഴയിലെ വലിയചുടുകാട്ടിൽ നടക്കും.