ജിഎസ്ടി വരുമാനത്തിൽ 28% വർധന, ജൂലൈയിൽ 1.48 ലക്ഷം കോടി

ജൂലൈ മാസത്തിലെ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം 1,48,995 കോടി രൂപയായി ഉയർന്നു.  ജിഎസ്ടി നിലവിൽ വന്നതിന് ശേഷമുള്ള രണ്ടാമത്തെ ഏറ്റവും ഉയർന്ന വരുമാനമാണ്. 28 ശതമാനം വാർഷിക വർധന ഉണ്ടായതായി ധനമന്ത്രാലയം  അറിയിച്ചു. ജൂണിലെ ജിഎസ്ടി വരുമാനം 56 ശതമാനം ഉയർന്ന് 1.44 ലക്ഷം കോടി രൂപയായിരുന്നു. “ഈ മാസത്തിൽ, ചരക്കുകളുടെ ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 48% കൂടുതലാണ്. ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം (സേവനങ്ങളുടെ ഇറക്കുമതി ഉൾപ്പെടെ) കഴിഞ്ഞ വർഷം ഇതേ മാസത്തെ […]

Update: 2022-08-01 01:14 GMT

ജൂലൈ മാസത്തിലെ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം 1,48,995 കോടി രൂപയായി ഉയർന്നു. ജിഎസ്ടി നിലവിൽ വന്നതിന് ശേഷമുള്ള രണ്ടാമത്തെ ഏറ്റവും ഉയർന്ന വരുമാനമാണ്. 28 ശതമാനം വാർഷിക വർധന ഉണ്ടായതായി ധനമന്ത്രാലയം അറിയിച്ചു. ജൂണിലെ ജിഎസ്ടി വരുമാനം 56 ശതമാനം ഉയർന്ന് 1.44 ലക്ഷം കോടി രൂപയായിരുന്നു.

“ഈ മാസത്തിൽ, ചരക്കുകളുടെ ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 48% കൂടുതലാണ്. ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം (സേവനങ്ങളുടെ ഇറക്കുമതി ഉൾപ്പെടെ) കഴിഞ്ഞ വർഷം ഇതേ മാസത്തെ ഈ സ്രോതസ്സുകളിൽ നിന്നുള്ള വരുമാനത്തേക്കാൾ 22% കൂടുതലാണ്,” മന്ത്രാലയം വ്യക്തമാക്കി.

ജൂലൈയിൽ സമാഹരിച്ച സിജിഎസ്ടി 25,751 കോടി രൂപയും എസ്ജിഎസ്ടി 32,807 കോടി രൂപയും ഐജിഎസ്ടി 79,518 കോടി രൂപയുമാണ് (ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് ലഭിച്ച 41,420 കോടി രൂപ ഉൾപ്പെടെ). സെസ് പിരിച്ചെടുത്തത് 10,920 കോടി രൂപയാണ് (ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് പിരിച്ചെടുത്ത 995 കോടി രൂപ ഉൾപ്പെടെ).

തുടർച്ചയായി അഞ്ച് മാസങ്ങളിലായി പ്രതിമാസ ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി രൂപയിലധികമാണ്. 2022 ജൂലൈ വരെയുള്ള ജിഎസ്ടി വരുമാനത്തിലെ വളർച്ച കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 35% ആണ്.

2022 ജൂൺ മാസത്തിൽ, 7.45 കോടി ഇ-വേ ബില്ലുകൾ ജനറേറ്റുചെയ്തു. 2022 മെയ് മാസത്തിൽ ഇത് 7.36 കോടിയായിരുന്നു.

Tags:    

Similar News