ഡിജിറ്റൽ ബാങ്കിങ് നിർബന്ധമാക്കാൻ ധനകാര്യ സ്ഥാപനങ്ങൾക്കാകില്ല; ആർബിഐ

ഡിജിറ്റൽ ബാങ്കിങ്ങിനായി ഉപഭോക്താക്കളെ നിർബന്ധിക്കാൻ ആകില്ല; പ്രധാന ബാങ്കിങ് സർക്കുലറുകൾ ഏകീകരിച്ചു

Update: 2025-11-29 06:02 GMT

രാജ്യത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ സേവനങ്ങൾ ലഭിക്കുന്നതിന് ഉപഭോക്താക്കൾക്ക് ഡിജിറ്റൽ ബാങ്കിങ് നിർബന്ധമാക്കാൻ കഴിയില്ലെന്ന് ആർബിഐ. ആർ‌ബി‌ഐയുടെ നിർദേശം അനുസരിച്ച് ഡിജിറ്റൽ ബാങ്കിംഗ് നിയമങ്ങൾക്ക് ഉപഭോക്താക്കളുടെ സമ്മതവും ഇനി ആവശ്യമാണ്. സേവനങ്ങൾ ലഭിക്കുന്നതിന് ഡിജിറ്റൽ ചാനലുകളെ നിർബന്ധിക്കുന്നതിൽ നിന്ന് ബാങ്കുകളെ വിലക്കുന്നു, അപകടസാധ്യത നിയന്ത്രണങ്ങൾ കർശനമാക്കുന്നു.

ഡിജിറ്റൽ ബാങ്കിംഗ് നിയമങ്ങളുമായി ബന്ധപ്പെട്ട അവസാന നിർദേശങ്ങൾ ആർ‌ബി‌ഐ വെള്ളിയാഴ്ച പുറപ്പെടുവിച്ചു. ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ നൽകുന്നതിന് മുമ്പ് ബാങ്കുകൾ ഇതേക്കുറിച്ച് ഉപഭോക്താക്കൾക്ക് നിർദേശം നൽകണം. ഉപഭോക്താക്കളിൽ നിന്ന് സമ്മതം വാങ്ങിയിരിക്കണമെന്നാണ് നിർദേശം. ഡെബിറ്റ് കാർഡുകൾ നൽകുന്നത് ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് ഉപഭോക്താക്കൾ ഡിജിറ്റൽ സേവനങ്ങൾ തിരഞ്ഞെടുക്കുന്നതിന് നിർബന്ധം പിടിക്കരുതെന്നാണ് ആർബിഐയുടെ നിർദേശം.ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക്  അല്ലാതെയും  അപേക്ഷ നൽകാൻ സഹായിക്കുന്നതാണ്  ഈ  നിർദേശം. 

സർക്കുലറുകൾ കുറയും

ബാങ്കിങ്ങുമായി ബന്ധപ്പെട്ട 244 നിർദേശങ്ങൾ ആർബിഐ പുറത്തിറക്കിയിട്ടുണ്ട്. സങ്കീർണമായ ഒട്ടേറെ നിർദേശങ്ങളും സർക്കുലറുകളും റദ്ദാക്കി. പതിറ്റാണ്ടുകളായുള്ള സർക്കുലറുകൾ ഉൾപ്പെടെ ഏകീകരിച്ചാണ് പുതിയ 244 നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. ഏകദേശം 3500 നിർദ്ദേശങ്ങളും സർക്കുലറുകളും അവലോകനം ചെയ്ത ശേഷമാണ് പ്രധാന നിയമ ഭേദഗതികൾ ഏകീകരിച്ചത്. 

Tags:    

Similar News