എൻടിപിസി കൽക്കരി ഉൽപ്പാദനം 65 ശതമാനം വർധിച്ച് 23 ദശലക്ഷം ടണ്ണായി

എൻടിപിസി യുടെ സ്ഥാപിതശേഷി 71,594 മെഗാവാട്ടാണ്

Update: 2023-04-10 07:15 GMT

ന്യൂഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള ഊർജ്ജ ഭീമനായ എൻടിപിസിയുടെ കൽക്കരി ഖനികൾ 2023 സാമ്പത്തിക വർഷത്തിൽ 65 ശതമാനം വാർഷിക ഉൽപ്പാദന വളർച്ച 23 ദശലക്ഷം ടണ്ണായി ഉയർന്നതായി കമ്പനി ഞായറാഴ്ച അറിയിച്ചു.

2023 സാമ്പത്തിക വർഷത്തിൽ കമ്പനി മൊത്തം 23.2 ദശലക്ഷം ടൺ കൽക്കരി ഉൽ‌പാദനം രേഖപ്പെടുത്തി; ഇത് ഒരു വർഷം മുമ്പ് നേടിയ 14.02 ദശലക്ഷം ടണ്ണിൽ നിന്ന് 65 ശതമാനം വളർച്ചയാണ്. കമ്പനിയുടെ നാല് കൽക്കരി ഖനികളായ ടി‌പി‌സി പക്രി-ബർ‌വാദി (ജാർ‌ഖണ്ഡ്), എൻ‌ടി‌പി‌സി ചട്ടി ബരിയാതു (ജാർഖണ്ഡ്), എൻ‌ടി‌പി‌സി ദുലംഗ (ഒഡീഷ), എൻ‌ടി‌പി‌സി തലൈപ്പള്ളി (ഛത്തീസ്ഗഡ്) എന്നിവയാണ് ഈ വർധനക്ക് ഇടയാക്കിയത്.

രാജ്യത്ത് വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി ആഭ്യന്തര കൽക്കരി ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള എൻടിപിസിയുടെ പ്രതിബദ്ധതയാണ് ഈ നേട്ടം തെളിയിക്കുന്നതെന്ന് പ്രസ്താവനയിൽ പറഞ്ഞു.

കൽക്കരി ഖനനത്തെ പിന്തുണച്ച് ഉൽപ്പാദനം വർധിപ്പിക്കുന്നതിലും 21.9 ദശലക്ഷം ടൺ നിലവാരമുള്ള കൽക്കരി വർഷാവർഷം എൻടിപിസി പവർ പ്ലാന്റുകളിലേക്ക് അയക്കുന്നതിലും വൈദ്യുതി മന്ത്രാലയത്തിന്റെയും കൽക്കരി മന്ത്രാലയത്തിന്റെയും സംസ്ഥാന സർക്കാരുകളുടെയും പങ്കിനെ എൻടിപിസി മാനേജ്മെന്റ് പ്രശംസിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ 14.8 ദശലക്ഷം ടൺ കൽക്കരി വിതരണത്തേക്കാൾ 48 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

ഇ-എസ്എംപി, ഡിജിറ്റലൈസ്ഡ് സേഫ്റ്റി മാനേജ്‌മെന്റ് പ്ലാൻ, സുരക്ഷാ സചേതൻ എന്ന മൊബൈൽ ആപ്പ് എന്നിവ ഉൾപ്പെടെ സുരക്ഷ വർധിപ്പിക്കുന്നതിനായി കൽക്കരി ഖനന സംഘങ്ങൾ തങ്ങളുടെ ഖനികളിൽ വിവിധ ഡിജിറ്റൽ സംരംഭങ്ങൾ നടപ്പാക്കിയിട്ടുണ്ട്.

Tags:    

Similar News