ബെംഗളൂരുവും ഡെല്‍ഹിയും മികച്ച വിമാനത്താവളങ്ങള്‍

  • ട്രാഫിക്, നവീകരണം, സുസ്ഥിരത തുടങ്ങിയവ പരിഗണിച്ചാണ് അവാര്‍ഡുകള്‍
  • കെംപഗൗഡ എയര്‍പോര്‍ട്ട് പ്രതിവര്‍ഷം 25 ദശലക്ഷത്തിലധികം യാത്രക്കാര്‍ ഉപയോഗിക്കുന്നു

Update: 2024-01-20 09:10 GMT

വിംഗ്സ് ഇന്ത്യയുടെ മികച്ച എയര്‍പോര്‍ട്ട് അവാര്‍ഡ് ബെംഗളൂരു, ഡല്‍ഹി വിമാനത്താവളങ്ങള്‍ക്ക് ലഭിച്ചു. ഈ ബഹുമതി ലോകോത്തര ഓപ്പറേറ്റര്‍മാരെയും വ്യോമയാന വ്യവസായത്തിന് ഗണ്യമായ സംഭാവന നല്‍കിയ വ്യക്തികളെയും ആദരിക്കുന്നു.

ഹൈദരാബാദില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ വ്യോമയാന മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു.

ട്രാഫിക് കൈകാര്യം ചെയ്യല്‍, നവീകരണം, സുസ്ഥിരത എന്നിവയിലും അതിലേറെ കാര്യങ്ങളിലും ഉള്ള മികവ് പരിഗണിച്ചാണ് അവാര്‍ഡുകള്‍.

പ്രതിവര്‍ഷം 25 ദശലക്ഷത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനാണ് ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം എയര്‍പോര്‍ട്ട് വിഭാഗത്തില്‍ 25 എംപിപിഎ ട്രാഫിക് അവാര്‍ഡ്‌കൊണ്ട് പ്രത്യേകമായി അംഗീകരിക്കപ്പെട്ടത്.

കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ കാര്യമായ മുന്നേറ്റം നടത്തി.

എന്‍ട്രി ഗേറ്റുകളുടെ എണ്ണം, ചെക്ക്-ഇന്‍ കൗണ്ടറുകള്‍, വിജ്ഞാനപ്രദമായ ഡിസ്‌പ്ലേ ബോര്‍ഡുകള്‍ എന്നിവ പ്രധാന മെച്ചപ്പെടുത്തലുകളില്‍ ഉള്‍പ്പെടുന്നു. 25 ദശലക്ഷം യാത്രക്കാരുടെ വാര്‍ഷിക ട്രാഫിക്കിനെ ഉള്‍ക്കൊള്ളുന്നതിനായി വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ ടെര്‍മിനല്‍ ഒന്നില്‍ നിന്ന് ടെര്‍മിനല്‍ 2 ലേക്ക് മാറ്റി. കൂടാതെ, എമിഗ്രേഷന്‍ കൗണ്ടറുകളും വിപുലീകരിച്ചു.

ആഗോളതലത്തില്‍ അംഗീകൃത എയര്‍പോര്‍ട്ട് കാര്‍ബണ്‍ അക്രഡിറ്റേഷന്‍ പ്രോഗ്രാമിന് കീഴില്‍ ലെവല്‍ 4+ ട്രാന്‍സിഷന്‍ സ്റ്റാറ്റസ് കൈവരിച്ചുകൊണ്ട് എയര്‍പോര്‍ട്ട് അതിന്റെ പാരിസ്ഥിതിക പ്രതിബദ്ധതകളില്‍ സജീവമാണ്.

പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളില്‍ നെറ്റ് എനര്‍ജി-ന്യൂട്രല്‍ പദവി കൈവരിക്കുക, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ നിരോധിക്കുക, ഉപഭോഗത്തേക്കാള്‍ കൂടുതല്‍ ജലം പുനരുല്‍പ്പാദിപ്പിക്കുക എന്നിവ ഉള്‍പ്പെടുന്നു.

Tags:    

Similar News