വിദേശ കറന്‍സി സെറ്റില്‍മെന്റ് പ്ലാറ്റ്‌ഫോം ഗിഫ്റ്റ് സിറ്റിയില്‍

ഫിന്‍ടെക് കമ്പനികളുടെ എണ്ണത്തില്‍ രാജ്യം മൂന്നാം സ്ഥാനത്ത്

Update: 2025-10-07 10:12 GMT

ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ വിദേശ കറന്‍സി ഇടപാടുകള്‍ തീര്‍പ്പാക്കുന്നതിനുള്ള പുതിയ സംവിധാനം കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഉദ്ഘാടനം ചെയ്തു. ഗിഫ്റ്റ് സിറ്റിയുടെ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്ററില്‍ വിദേശ കറന്‍സി ഇടപാടുകളുടെ തത്സമയ തീര്‍പ്പാക്കലാണ് ഈ സംവിധാനം പ്രാപ്തമാക്കുന്നത്. നിലവില്‍ ഈ ഇടപാടുകള്‍ക്ക് 36 മുതല്‍ 48 മണിക്കൂര്‍ വരെ കാലതാമസമുണ്ട്.

വിദേശ കറന്‍സി ഇടപാടുകള്‍ പ്രാദേശികമായി കൈകാര്യം ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുള്ള ഹോങ്കോംഗ്, ടോക്കിയോ, മനില തുടങ്ങിയ സാമ്പത്തിക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇനി ഗിഫ്റ്റ് സിറ്റിയും ചേരുമെന്ന് ധനമന്ത്രി പറഞ്ഞു. മുംബൈയില്‍ ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് 2025-ല്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി.

ഗിഫ്റ്റ് സിറ്റിയിലെ ഫിന്‍ടെക് കമ്പനികള്‍ക്കുള്ള ഗണ്യമായ സാധ്യതകള്‍ വര്‍ വിശേഷിപ്പിച്ചു. ആഗോള ഡിജിറ്റല്‍ ഇടപാടുകളുടെ ഏകദേശം 50% ഇന്ത്യയിലാണ് നടക്കുന്നത്. ഫിന്‍ടെക് കമ്പനികളുടെ എണ്ണത്തില്‍ രാജ്യം ഇപ്പോള്‍ ആഗോളതലത്തില്‍ മൂന്നാം സ്ഥാനത്താണ്.

നഗര സൗകര്യങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല ഫിന്‍ടെക് എന്ന് ധനമന്ത്രി ഊന്നിപ്പറഞ്ഞു. സാമ്പത്തിക ഉള്‍പ്പെടുത്തലിനായി ഇത് രാജ്യവ്യാപകമായി ഒരു ചാലകമായി പ്രവര്‍ത്തിക്കുന്നു. നേരിട്ടുള്ള ഡിജിറ്റല്‍ കൈമാറ്റങ്ങളിലേക്ക് മാറുന്നതിലൂടെ, വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും കൂടുതല്‍ സുതാര്യതയോടും കാര്യക്ഷമതയോടും കൂടി നിക്ഷേപിക്കാനും കടം വാങ്ങാനുമെല്ലാം ഫിന്‍ടെക് അവസരമൊരുക്കുന്നു.

സാങ്കേതികവിദ്യ അപാരമായ സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, അതിനെ ആയുധമാക്കരുതെന്നും ഉത്തരവാദിത്തത്തോടെ സമീപിക്കണമെന്നും ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിവലില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പങ്കാളികളെ ഓര്‍മ്മിപ്പിച്ചു.  

Tags:    

Similar News