മുന്‍പ് ഉല്‍പ്പാദന മേഖല അവഗണിക്കപ്പെട്ടത് തിരിച്ചടിയായി: ജയ്ശങ്കര്‍

  • സാമ്പത്തിക രംഗത്ത് ചൈനയെ നേരിടാന്‍ ഉല്‍പ്പാദന മേഖല മികവുറ്റതാക്കണം
  • മികച്ച സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കണം
  • അതിര്‍ത്തിയില്‍ സമാധാനവും സ്ഥിരതയും പുലര്‍ന്നാല്‍ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധവും സാധാരണ നിലയിലാകും

Update: 2024-04-02 09:32 GMT

സാമ്പത്തിക രംഗത്ത് ചൈനയുമായി മത്സരിക്കുന്നതിന് ഉല്‍പ്പാദനമേഖലയില്‍ ഇന്ത്യ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍. മു്ന്‍പ് സര്‍ക്കാരുകള്‍ അവഗണിച്ച മേഖലയായിരുന്നു ഇത്. ഇന്ന് ചൈനയുമായുള്ള അതിര്‍ത്തിയിലെ പിരിമുറുക്കം ന്യൂഡല്‍ഹി-ബെയ്ജിംഗ് ബന്ധത്തില്‍ അസ്വാഭാവികത സൃഷ്ടിച്ചിട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ സ്ഥിരതയും സമാധാനവും ഇല്ലെങ്കില്‍ രണ്ട് ഏഷ്യന്‍ ശക്തികള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'നമുക്ക് ചൈനയുമായി മത്സരിക്കേണ്ടിവന്നാല്‍, അതിന്റെ പരിഹാരം ഇവിടെ ഉല്‍പ്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. ഇപ്പോള്‍ ഉല്‍പ്പാദന മേഖലയോടുള്ള നമ്മുടെ സമീപനം മാറി. അതിനുമുമ്പ് ആളുകള്‍ ഉല്‍പ്പാദനത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല'. സൂറത്തില്‍ നടന്ന ഒരു പരിപാടിയില്‍ വ്യവസായ പ്രമുഖരുമായി നടത്തിയ സംവാദത്തില്‍ ജയശങ്കര്‍ പറഞ്ഞു.

സാമ്പത്തിക രംഗത്ത് ചൈനയെ നേരിടാന്‍ മറ്റൊരു മാര്‍ഗവുമില്ല, 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി മാറുമ്പോള്‍ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയുമായുള്ള ഇന്ത്യയുടെ ബന്ധം എങ്ങനെ കാണുന്നുവെന്ന് പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

സതേണ്‍ ഗുജറാത്ത് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (എസ്ജിസിസിഐ) സംഘടിപ്പിച്ച 'ഭാരതിന്റെ സാമ്പത്തിക ഉയര്‍ച്ച' എന്ന കോര്‍പ്പറേറ്റ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ജയശങ്കര്‍.

'ഉയരുന്ന ഭാരതത്തെക്കുറിച്ച് നമ്മള്‍ സംസാരിക്കുകയാണെങ്കില്‍, അത് സാങ്കേതികവിദ്യയിലൂടെ ഉയരും. ദുര്‍ബലമായ ഉല്‍പ്പാദനത്തില്‍ നിങ്ങള്‍ക്ക് ശക്തമായ സാങ്കേതികവിദ്യ കെട്ടിപ്പടുക്കാന്‍ കഴിയില്ല. എന്ത് വിലകൊടുത്തും നിര്‍മ്മാണത്തിന് പ്രത്യേക ഊന്നല്‍ നല്‍കണം, കാരണം അത് മാത്രമാണ് സാമ്പത്തിക ഉയര്‍ച്ചക്ക് കാരണമാവുക,' കേന്ദ്രമന്ത്രി പറഞ്ഞു.

അതിര്‍ത്തിയിലെ സംഘര്‍ഷം ഇന്ത്യ-ചൈന ബന്ധത്തെ ബാധിച്ചിട്ടുണ്ടെന്ന് ചൈനയിലെ മുന്‍ അംബാസഡര്‍ ജയശങ്കര്‍ ഊന്നിപ്പറഞ്ഞു.

'നിങ്ങള്‍ക്കറിയാവുന്നതുപോലെ, അതിര്‍ത്തിയില്‍ (ചൈനയുമായി) പിരിമുറുക്കമുണ്ട്, ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തി. അതിര്‍ത്തിയില്‍ സമാധാനവും സ്ഥിരതയും ഇല്ലെങ്കില്‍, ബന്ധങ്ങള്‍ ഇപ്പോള്‍ ഉള്ളതുപോലെ മാത്രമെ നിലനില്‍ക്കുകയുള്ളു', ജയ്ശങ്കര്‍ പറഞ്ഞു. പാക്കിസ്ഥാനുമായുള്ള ബന്ധം വഷളായി തുടരുന്നതിനെക്കുറിച്ചും അതിര്‍ത്തിക്കപ്പുറത്ത് നിന്ന് സ്പോണ്‍സര്‍ ചെയ്യുന്ന ഭീകരതയ്ക്കെതിരായ ന്യൂഡല്‍ഹിയുടെ പോരാട്ടത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യ ഒരിക്കലും തീവ്രവാദത്തോട് വിട്ടുവീഴ്ച ചെയ്യുകില്ലെന്നും ജയശങ്കര്‍ ഉറപ്പിച്ചു പറഞ്ഞു.

സംശയാസ്പദമായ രീതികളിലൂടെ ചൈന ഇന്ത്യയില്‍ ചരക്കുകള്‍ ഇറക്കതുമതി നടത്തുന്നുണ്ട്. എന്നാല്‍ അതിന് അതിന്റേതായ വെല്ലുവിളികള്‍ ഉണ്ടെങ്കിലും ആഗോള ഫോറത്തില്‍ നിന്ന് പുറത്തുപോകരുതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് ഇന്ത്യയുടെ നേതൃത്വപരമായ മികവ്, കാഴ്ചപ്പാട്, സ്ഥിരത, ആത്മവിശ്വാസം, വിദേശ നിക്ഷേപ കണക്കുകള്‍ എന്നിവ കണക്കിലെടുത്ത് രാജ്യവുമായി സഹകരിക്കാന്‍ ലോകം ആഗ്രഹിക്കുന്നു. വ്യത്യസ്ത മേഖലകളില്‍ ലോകവുമായി വ്യത്യസ്തമായി ഇടപഴകാന്‍ ഇത് വളരെ ശുഭകരമായ അവസരമാണ്- അദ്ദേഹം തുടര്‍ന്നു.

കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍, ഇന്ത്യയെക്കുറിച്ചുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ (യുഎഇ) ചിന്തകള്‍ മാറി. ആ ഇന്ത്യയുമായി വ്യാപാര കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്വതന്ത്ര രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇപ്പോള്‍ 80 ബില്ല്യണിലെത്തിയെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി. 2015ലെ പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനത്തിന് ശേഷം സാഹചര്യം മാറി, 1981ല്‍ ഇന്ദിരാഗാന്ധി ഗള്‍ഫ് രാജ്യത്തേക്ക് പോയതിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഗള്‍ഫ് രാജ്യത്തേക്ക് നടത്തിയ ആദ്യ യാത്രയാണിത്.

കഴിഞ്ഞ വര്‍ഷം നടന്ന ജി-20 മീറ്റിംഗില്‍ സൗദി അറേബ്യയും യുഎഇയും വഴി ഇന്ത്യയ്ക്കും യൂറോപ്പിനും ഇടയില്‍ സാമ്പത്തിക ഇടനാഴി ഉണ്ടാക്കുന്നതിനുള്ള കരാറും അര്‍ദ്ധചാലകങ്ങളും ഡ്രോണുകളും പോലുള്ള വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളില്‍ പാശ്ചാത്യ ലോകവുമായുള്ള സഹകരണവും രാജ്യത്തെ സവിശേഷമായ സ്ഥാനത്ത് എത്തിച്ചതായി അദ്ദേഹം പറഞ്ഞു.

'പല രാജ്യങ്ങളും ഇന്ത്യയുമായി ഒരു എഫ്ടിഎയില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നു. പല ചര്‍ച്ചകളും നടന്നുകൊണ്ടിരിക്കുകയാണ്. നേട്ടങ്ങള്‍ കൃത്യമാകുമ്പോള്‍ മാത്രം എഫ്ടിഎയിലേക്ക് പ്രവേശിക്കും. ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും ലോകമെമ്പാടും വലിയ ഡിമാന്‍ഡുണ്ട്, വിദേശത്തേക്ക് പോകുന്ന ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാനും അവര്‍ക്ക് തുല്യ പരിഗണന ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും രാജ്യം ആഗ്രഹിക്കുന്നു, അദ്ദേഹം പറഞ്ഞു.

Tags:    

Similar News