ചൈനീസ് ഇറക്കുമതി പുനരാരംഭിക്കാന്‍ ഇന്ത്യ

കാരണം വര്‍ധിച്ച ആഭ്യന്തര ഡിമാന്‍ഡെന്ന് സൂചന

Update: 2025-11-04 14:38 GMT

ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി പുനരാരംഭിക്കാന്‍ ഇന്ത്യ. ആഭ്യന്തര ഡിമാന്റ് വര്‍ധിച്ചതിനെ തുടര്‍ന്നാണ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നത്.

ജിഎസ്ടി നിരക്ക് കുറച്ചതിനാല്‍ ആഭ്യന്തര ഡിമാന്‍ഡ് വര്‍ധിച്ചതിനെത്തുടര്‍ന്ന് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനാണ് ശ്രമം. വിതരണ ശൃംഖലയിലെ കാലതാമസം പരിഹരിക്കുന്നതിനും ഉത്സവ സീസണിലെ ക്ഷാമം തടയുന്നതിനുമായി ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ വിവിധ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള അപേക്ഷകള്‍ സര്‍ക്കാര്‍ വേഗത്തിലാക്കുന്നു.

ഇലക്ട്രോണിക്സ് ഘടകങ്ങള്‍, പാദരക്ഷകള്‍, നിത്യോപയോഗ സാധനങ്ങള്‍, സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍, അസംസ്‌കൃത വസ്തുക്കള്‍, മറ്റ് ഫിനിഷ്ഡ് സാധനങ്ങള്‍ എന്നിവ കൊണ്ടുവരുന്നതിനായി പ്രാദേശിക കമ്പനികളുടെ തീര്‍പ്പുകല്‍പ്പിക്കാത്ത അപേക്ഷകള്‍ വേഗത്തില്‍ പ്രോസസ്സ് ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. ഈ ഇറക്കുമതികള്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് മുമ്പ് വിദേശ നിര്‍മ്മാണ പ്ലാന്റിന്റെ നിര്‍ബന്ധിത സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷം നയതന്ത്രബന്ധം വഷളാകുന്നതിന് കാരണമായതിനെത്തുടര്‍ന്ന് 2020 ആദ്യം മുതല്‍ അനുമതികള്‍ നിര്‍ത്തിവച്ചിരുന്നു. അതേസമയം വിദേശത്തേക്കുള്ള അനുമതികള്‍ ചൈന നിര്‍ത്തിവെച്ചത് വിതരണ ശൃംഖലയിലെ കാലതാമസത്തിന് കാരണമായതായി.

അതേസമയം, ഇലക്ട്രിക് മൊബിലിറ്റി, റിന്യൂവബിള്‍ എനര്‍ജി, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് എന്നിവയില്‍ നിര്‍മ്മാതാക്കളുടെ സമ്മര്‍ദ്ദം ലഘൂകരിച്ച് ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ചൈന ഇന്ത്യയിലേക്കുള്ള കനത്ത അപൂര്‍വ എര്‍ത്ത് മാഗ്നറ്റുകളുടെ കയറ്റുമതി പുനരാരംഭിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ അനിശ്ചിതത്വങ്ങളും മാറി. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു, ചൈനീസ് പൗരന്മാര്‍ക്ക് ഇന്ത്യ ബിസിനസ് വിസ ക്ലിയര്‍ ചെയ്യാന്‍ തുടങ്ങി. ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനാ സന്ദര്‍ശനത്തെ തുടര്‍ന്ന് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയാണ് മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയത് . 

Tags:    

Similar News