ഇന്‍ഫോസിസ് ഓഹരി തിരിച്ചുവാങ്ങല്‍ വ്യാഴാഴ്ച തുടങ്ങും

ഇന്‍ഫോസിസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി ബൈബാക്കാണ് ഇത്

Update: 2025-11-18 15:11 GMT

ഐടി സേവന ഭീമനായ ഇന്‍ഫോസിസിന്റെ 18,000 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങല്‍ പദ്ധതി വ്യാഴാഴ്ച ആരംഭിക്കും. നവംബര്‍ 26നാണ് പദ്ധതി അവസാനിക്കുകയെന്ന് റെഗുലേറ്ററി ഫയലിംഗ് പറയുന്നു. ഒരു ഓഹരിക്ക് 1,800 രൂപ നിരക്കില്‍ തിരികെ വാങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

യോഗ്യരായ ഓഹരി ഉടമകള്‍ക്ക് ടെന്‍ഡര്‍ കാലയളവില്‍, അതായത് 2025 നവംബര്‍ 20 മുതല്‍ 2025 നവംബര്‍ 26 വരെയുള്ള കാലയളവില്‍ അവരുടെ ഇക്വിറ്റി ഓഹരികള്‍ ടെന്‍ഡര്‍ ചെയ്യാം.

2017-ല്‍ കമ്പനി ആദ്യ ഓഹരി തിരിച്ചുവാങ്ങല്‍ പരിപാടി പ്രഖ്യാപിച്ചിരുന്നു. ആ സമയത്ത് ഇന്‍ഫോസിസ് 11.3 കോടി ഓഹരികള്‍, ഒരു ഇക്വിറ്റി ഓഹരിക്ക് 1,150 രൂപയ്ക്ക്, ഏകദേശം 13,000 കോടി രൂപയ്ക്ക് വാങ്ങിയിരുന്നു.

ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി 2022 ല്‍, ഒരു ഇക്വിറ്റി ഷെയറിന് പരമാവധി 1,850 രൂപയ്ക്ക് ഓപ്പണ്‍ മാര്‍ക്കറ്റ് റൂട്ട് വഴി 9,300 കോടി രൂപയുടെ ഓഹരി തിരികെ വാങ്ങല്‍ പ്രഖ്യാപിച്ചിരുന്നു.

ഇന്‍ഫോസിസ് പ്രൊമോട്ടര്‍മാരും നന്ദന്‍ എം നിലേകനി, സുധ മൂര്‍ത്തി എന്നിവരുള്‍പ്പെടെയുള്ള പ്രൊമോട്ടര്‍ ഗ്രൂപ്പും ഓഹരി തിരിച്ചുവാങ്ങലില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.

ഓഹരി തിരികെ വാങ്ങല്‍ പ്രഖ്യാപന തീയതിയിലെ കണക്കനുസരിച്ച്, പ്രൊമോട്ടര്‍മാര്‍ക്ക് കമ്പനിയുടെ ഇക്വിറ്റിയുടെ 13.05 ശതമാനം ഓഹരിയുണ്ട്.

ഇന്‍ഫോസിസ് വാര്‍ഷിക ലാഭവിഹിതം (പ്രത്യേക ലാഭവിഹിതം ഒഴികെ) ക്രമാനുഗതമായി വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. ഓഹരികളുടെ ഓഹരി മൂല്യം കുറച്ചുകൊണ്ട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഓഹരി ഉടമകളുടെ മൂല്യം വര്‍ദ്ധിപ്പിക്കുന്നതിന് ഈ തിരിച്ചുവാങ്ങല്‍ ലക്ഷ്യമിടുന്നു. 

Tags:    

Similar News