ഇന്ത്യന്‍ ധനകാര്യസ്ഥാപനങ്ങളുടെ ക്രെഡിറ്റ് റേറ്റിംഗുകള്‍ ഉയര്‍ത്തി

ഇന്ത്യയുടെ സോവറിന്‍ ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തിയതിന് പിന്നാലെയാണ് ഈ നടപടി

Update: 2025-08-16 12:08 GMT

ഇന്ത്യയിലെ 10 ധനകാര്യ സ്ഥാപനങ്ങളുടെ ക്രെഡിറ്റ് റേറ്റിംഗുകള്‍ എസ് ആന്‍ഡ് പി ഗ്ലോബല്‍ ഉയര്‍ത്തി.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്‌സിസ് ബാങ്ക് ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക് എന്നീ ഏഴ് ഇന്ത്യന്‍ ബാങ്കുകളുടെയും ബജാജ് ഫിനാന്‍സ്, ടാറ്റ ക്യാപിറ്റല്‍, എല്‍ & ടി ഫിനാന്‍സ് എന്നീ മൂന്ന് ധനകാര്യ കമ്പനികളുടെയും ദീര്‍ഘകാല ഇഷ്യൂവര്‍ ക്രെഡിറ്റ് റേറ്റിംഗുകള്‍ എസ് & പി ഉയര്‍ത്തി.

യുഎസ് ആസ്ഥാനമായുള്ള ഏജന്‍സി ഇന്ത്യയുടെ സോവറിന്‍ ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് ഇന്ത്യയിലെ മികച്ച 10 ധനകാര്യ സ്ഥാപനങ്ങളുടെ റേറ്റിംഗുകളും ഉയര്‍ത്തിയത്.

അടുത്ത 24 മാസത്തിനുള്ളില്‍ ഇന്ത്യയിലെ ബാങ്കുകള്‍ മതിയായ ആസ്തി നിലവാരം, നല്ല ലാഭക്ഷമത, മെച്ചപ്പെട്ട മൂലധനം എന്നിവ നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതായും എസ് & പി പറയുന്നു.

ഇന്ത്യയുടെ മികച്ച സാമ്പത്തിക അടിസ്ഥാനങ്ങള്‍ വളര്‍ച്ചാ വേഗതയെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, 18 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എസ് & പി കഴിഞ്ഞ ദിവസം ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തി. പണപ്പെരുപ്പ പ്രതീക്ഷകള്‍ കൈകാര്യം ചെയ്യുന്നതിന് പണനയ ക്രമീകരണങ്ങള്‍ കൂടുതല്‍ സഹായകമായിട്ടുണ്ടെന്നും ഏജന്‍സി പറയുന്നു.

പാപ്പരത്ത നിയമവും ഇന്ത്യയിലെ പേയ്മെന്റ് സംസ്‌കാരവും നിയമവാഴ്ചയും മെച്ചപ്പെട്ടിട്ടുണ്ടെന്ന് എസ് & പി പറഞ്ഞു. ഇത് ഒരു മെച്ചപ്പെട്ട ക്രെഡിറ്റ് സംസ്‌കാരത്തെയും രൂപപ്പെടുത്തിയിട്ടുണ്ട്.  

Tags:    

Similar News