രാജ്യത്തേക്കുള്ള എഫ് ഡി ഐ പ്രവാഹം എത്തുന്നത് 112 രാജ്യങ്ങളില്‍നിന്ന്

2024-25 കാലയളവില്‍ എഫ്ഡിഐയില്‍ 81.04 ബില്യണ്‍ ഡോളറിന്റെ വര്‍ധനവ്

Update: 2025-06-07 05:24 GMT

2013-14ല്‍ 89 രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അത് 112 ആയി ഉയര്‍ന്നുവെന്ന് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. രാജ്യത്തിന്റെ ആഗോള ആകര്‍ഷണം വര്‍ദ്ധിച്ചുവരുന്നതായാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയെ ലോകത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട നിക്ഷേപ കേന്ദ്രമാക്കി മാറ്റാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഡെല്‍ഹിയില്‍ നടന്ന എഫ്ഡിഐ റൗണ്ട് ടേബിളില്‍ വെര്‍ച്വലായി സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി) സെക്രട്ടറി അമര്‍ദീപ് സിംഗ് ഭാട്ടിയയാണ് വട്ടമേശ സമ്മേളനത്തിന് നേതൃത്വം നല്‍കിയത്. രാജ്യത്തിനുള്ളില്‍ പുനര്‍നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനും, വ്യവസായ പാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും, പുതിയ വിപുലീകരണ അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനുമായി നിക്ഷേപകരില്‍ നിന്ന് ഭാട്ടിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചു.

2024-25 കാലയളവില്‍ എഫ്ഡിഐയില്‍ 81.04 ബില്യണ്‍ യുഎസ് ഡോളറിന്റെ ഗണ്യമായ വര്‍ധനവ് ഉണ്ടായതായും ഇത് 2023-24 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 14 ശതമാനം വളര്‍ച്ച (71.28 ബില്യണ്‍ യുഎസ് ഡോളര്‍) പ്രകടമാക്കിയതായും അദ്ദേഹം എടുത്തുപറഞ്ഞു.

വിദേശ നിക്ഷേപം കൂടുതല്‍ ഉത്തേജിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നയപരമായ ഇടപെടലുകളുടെ പ്രാധാന്യവും സെക്രട്ടറി ഊന്നിപ്പറഞ്ഞു. പ്രധാന നിക്ഷേപകര്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും, സ്റ്റാര്‍ട്ടപ്പുകളില്‍ സഹ-നിക്ഷേപം നടത്തുന്നതിനും അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 

Tags:    

Similar News