വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഹമാസ് നിരസിച്ചു
- ഗാസയില്‍നിന്ന് ഇസ്രയേല്‍ പിന്മാറണം
- ഹമാസ് തടവുകാരുടെ കൈമാറ്റം സുഗമമാക്കണമെന്ന് ഹമാസ്
- ഹമാസിന്റെ ആവശ്യങ്ങള്‍ ഇസ്രയേല്‍ തള്ളി
ഏറ്റവും പുതിയ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഹമാസ് നിരസിച്ചു. യുദ്ധം അവസാനിപ്പിക്കുക, ഗാസയില്‍ നിന്ന് പൂര്‍ണമായി പിന്‍വാങ്ങുക എന്നിവ ഉള്‍പ്പെടെയുള്ള തങ്ങളുടെ പ്രധാന ആവശ്യങ്ങള്‍ ഇസ്രയേല്‍ അവഗണിക്കുന്നുവെന്ന് അവര്‍ ആരോപിച്ചു. മാര്‍ച്ചില്‍ നേരത്തെ അറിയിച്ച യഥാര്‍ത്ഥ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് മധ്യസ്ഥരെ അറിയിച്ചതായി വിമത സംഘം പറഞ്ഞു.
സമഗ്രമായ വെടിനിര്‍ത്തല്‍ ഹമാസ് ആവശ്യപ്പെടുന്നു. ഇതിനായി ഗാസാമുനമ്പില്‍ നിന്നും ഇസ്രയേല്‍ പിന്മാറണം. കുടിയിറക്കപ്പെട്ടവരുടെ തിരിച്ചുവരവ്, യഥാര്‍ത്ഥ തടവുകാരുടെ കൈമാറ്റം തുടങ്ങിയ ആവശ്യങ്ങളോട് ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ലെന്നും സംഘടന പറയുന്നു.
ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരുത്തണമെന്ന യുഎന്‍ പ്രമേയം കരാര്‍ നിരസിക്കാന്‍ ഹമാസിനെ ധൈര്യപ്പെടുത്തിയതായി ഇസ്രയേല്‍ വിദേശകാര്യ മന്ത്രി കാറ്റ്‌സ് പറഞ്ഞു. ഗാസയില്‍ ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്. അതാണ് ഹമാസ് കടുത്ത നിലപാടിലേക്ക് മാറിയത്.
അന്താരാഷ്ട്ര സമ്മര്‍ദ്ദം ഇസ്രയേലിനു മേല്‍ വര്‍ധിച്ചുവരികയാണെന്ന് യുഎന്‍ പ്രമേയം ഹമാസിനോട് സൂചിപ്പിച്ചിട്ടുണ്ടെന്നും എന്തെങ്കിലും വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ സമ്മതിക്കുന്നതിനുപകരം ആ സമ്മര്‍ദ്ദത്തിലൂടെ യുദ്ധം അവസാനിക്കുന്നത് വരെ കാത്തിരിക്കേണ്ടതുണ്ടെന്നും പ്രമേയം പറയുന്നു. അതേസമയം ഇന്നലെ ഹമാസിന് നല്‍കിയ സന്ദേശം... നിങ്ങള്‍ തിടുക്കപ്പെടേണ്ടതില്ല എന്നതാണ്,' കാറ്റ്‌സ് അവകാശപ്പെട്ടു.പ്രമേയം ഹമാസിനെയും ഒക്ടോബര്‍ 7ലെ ആക്രമണത്തെയും അപലപിച്ചില്ല. ഇക്കാരണത്താല്‍ പ്രമേയം വീറ്റോ ചെയ്യാത്തതിന് ഇസ്രയേലിന്റെ ഉന്നത സഖ്യകക്ഷിയായ അമേരിക്കയെയും അദ്ദേഹം വിമര്‍ശിച്ചു.
ഹമാസ് ഇപ്പോഴും 100 ഓളം ബന്ദികളെ തടങ്കലില്‍ വച്ചിരിക്കുന്നതായി കരുതപ്പെടുന്നു. 240 പലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിന് പകരമായി നവംബറില്‍ ഒരാഴ്ച നീണ്ടുനിന്ന വെടിനിര്‍ത്തലില്‍ 100 ലധികം ബന്ദികളെ മോചിപ്പിച്ചു.
അതേസമയം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹമാസിന്റെ ആവശ്യങ്ങള്‍ നിരസിച്ചു. അവ 'വ്യാമോഹം' എന്ന് വിശേഷിപ്പിച്ചു. ബന്ദികളെ മോചിപ്പിച്ചതിന് ശേഷം ഇസ്രയേലിന്റെ ആക്രമണം പുനരാരംഭിക്കുമെന്നും ഹമാസിനെ നശിപ്പിക്കുന്നത് വരെ യുദ്ധം തുടരുമെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തു.
ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഉപരോധിക്കപ്പെട്ട പ്രദേശത്ത് 32,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും 74,000-ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ മൂന്നില്‍ രണ്ട് ഭാഗവും സ്ത്രീകളും കുട്ടികളുമാണ്.