ഉഷ്ണ തരംഗത്തിലും തിരഞ്ഞെടുപ്പ് ചൂടിലും കുതിച്ചുയര്‍ന്ന് ഇന്ത്യയിലെ പഞ്ചസാര ആവശ്യകത

  • വേനല്‍ കടുക്കുന്നതും തെരഞ്ഞെടുപ്പ് ചൂടും മൂലം ഈ വര്‍ഷത്തെ ഇന്ത്യയിലെ പഞ്ചസാര ഉപഭോഗം റെക്കോര്‍ഡ് ഉയരത്തിലെത്തിയേക്കും
  • ഉയര്‍ന്ന ഉപഭോഗം പ്രാദേശിക വില ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്
  • ഉയര്‍ന്ന ഉപഭോഗം മൂലം കര്‍ഷകര്‍ക്ക് കൃത്യസമയത്ത് കരിമ്പിന്റെ പണം ലഭിക്കാന്‍ സഹായിക്കുകയും ചെയ്യും

Update: 2024-04-23 11:35 GMT

വേനല്‍ കടുക്കുന്നതും തെരഞ്ഞെടുപ്പ് ചൂടും മൂലം ഈ വര്‍ഷത്തെ ഇന്ത്യയിലെ പഞ്ചസാര ഉപഭോഗം റെക്കോര്‍ഡ് ഉയരത്തിലെത്തിയേക്കും.

ഉയര്‍ന്ന ഉപഭോഗം പ്രാദേശിക വില ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ബല്‍റാംപൂര്‍ ചിനി, ശ്രീ രേണുക ഷുഗേഴ്‌സ്, ബജാജ് ഹിന്ദുസ്ഥാന്‍, ദ്വാരകേഷ് ഷുഗര്‍ തുടങ്ങിയ പഞ്ചസാര ഉത്പാദകരുടെ മാര്‍ജിന്‍ വര്‍ദ്ധിപ്പിക്കുകയും കര്‍ഷകര്‍ക്ക് കൃത്യസമയത്ത് കരിമ്പിന്റെ പണം ലഭിക്കാന്‍ സഹായിക്കുകയും ചെയ്യും.

ശീതളപാനീയങ്ങളുടെയും ഐസ്‌ക്രീമിന്റെയും ഉപഭോഗം കൂടുന്നത് പഞ്ചസാരയുടെ ആവശ്യകത, ഏകദേശം മാര്‍ച്ച് പകുതി മുതല്‍ ജൂണ്‍ പകുതി വരെയുള്ള വേനല്‍ക്കാല മാസങ്ങളില്‍ ഇന്ത്യയില്‍ ഉയരാനിടയാക്കുന്നുണ്ട്. എന്നാല്‍ ഈ വര്‍ഷത്തെ ഡിമാന്‍ഡ് ശരാശരിയേക്കാള്‍ കൂടുതലാണ്. ഉഷ്ണ തരംഗങ്ങളും തിരഞ്ഞെടുപ്പ് റാലികളും ഐസ്‌ക്രീം, ശീതളപാനീയങ്ങള്‍ എന്നിവയുടെ ഉപഭോഗം വര്‍ദ്ധിപ്പിക്കുമെന്ന് ബല്‍റാംപൂര്‍ ചിനി മില്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അവന്തിക സരോഗി പറഞ്ഞു.

ഇന്ത്യയുടെ പല ഭാഗങ്ങളിലും പരമാവധി താപനില 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായി ഉയര്‍ന്നു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ രാജ്യത്ത് സാധാരണയേക്കാള്‍ കൂടുതല്‍ ചൂട്-തരംഗം അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

ഈ വേനല്‍ക്കാലത്ത്, ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ വമ്പിച്ച റാലികള്‍ നടത്തുന്നതും നിരവധി ആളുകള്‍ പങ്കെടുക്കുന്നതും ശീതളപാനീയങ്ങളുടെ ആവശ്യകത ഉയര്‍ത്തുന്നു.

Tags:    

Similar News