സെപ്തംബർ 30-നു ശേഷവും 2000 രൂപ നോട്ട് മാറ്റാനുള്ള വഴിയുണ്ടാവും: ആർബിഐ ഗവർണർ
- ആരും നോട്ടുകൾ ബാങ്കുകളിൽ മാറ്റുന്നത് ഓർത്ത് ആശങ്കാകുലരാവേണ്ട കാര്യമില്ല
- 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ മാറ്റുന്നത് നാളെ മുതൽ ആരംഭിക്കും
ഏതൊരു കാര്യത്തിനും ഒരു അവസാന തീയതി എന്ന നിലയിലാണ് 2000 രൂപ നോട്ട് മാറ്റിയെടുക്കാനുള്ള അവസാന ദിവസമായി സെപ്തംബര് 30 എന്ന തീയതി നിശ്ചയിട്ടുള്ളത് എന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഇന്ന് രാവിലെ പത്രപ്രതിനിധികളോട് വ്യക്തമാക്കി.
ഇക്കാര്യം ബാങ്കിന് നല്ലപോലെ അറിയാം. ആരും അതോർത്തു ആശങ്കാകുലരാവേണ്ട കാര്യമില്ല. സെപ്റ്റംബർ 30 ഒരു അവസാന തീയതിയായി കണക്കാക്കേണ്ട കാര്യമില്ല. അതിന് ഒരു പോംവഴി ബാങ്ക് കണ്ടുപിടിക്കും, ശക്തികാന്ത ദാസ് പറഞ്ഞു.
വിദേശത്തു പോയവരും, വിദ്യാർത്ഥികളും മറ്റുമായി ധാരാളം ജനങ്ങൾ പുറം രാജ്യങ്ങളിലുണ്ട്. അതെല്ലാം ആർ ബി ഐ മനസിലാക്കുന്നു. അവർക്കാർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവാത്ത രീതിയിലായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക.
സെപ്തംബർ 30 വരെയുള്ള സമയപരിധി ഇനിയും നാല് മാസം ബാക്കിയുള്ളതിനാൽ 2,000 രൂപ മാറ്റിവാങ്ങാൻ ബാങ്കുകളിലേക്ക് തിരക്കുകൂട്ടേണ്ട ആവശ്യമില്ലെന്നും ഈ പ്രക്രിയയിൽ ഉണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളിലും റിസർവ് ബാങ്ക് സെൻസിറ്റീവ് ആയിരിക്കുമെന്നും ആർബിഐ ഗവർണർ പറഞ്ഞു.
ഏതെങ്കിലും. പ്രചാരത്തിൽ നിന്ന് 2,000 രൂപ പിൻവലിക്കാനുള്ള തീരുമാനം റിസർവ് ബാങ്കിന്റെ കറൻസി മാനേജ്‌മെന്റ് പ്രവർത്തനങ്ങളുടെ ഭാഗമാണെന്നും ക്ലീൻ നോട്ട് പോളിസിക്ക് അനുസൃതമാണെന്നും ദാസ് പറഞ്ഞു,
നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാൻ മാത്രമാണ് സമയപരിധി, ആർബിഐ എല്ലാ തരത്തിലുമുള്ള സെൻസിറ്റീവ് ആയിരിക്കും. ഉയർന്നുവരുന്ന പ്രശ്നങ്ങളുടെ. ഇപ്പോൾ പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളിൽ ഭൂരിഭാഗവും സെപ്റ്റംബർ 30-നകം ആർബിഐയിൽ തിരിച്ചെത്തുമെന്ന് കരുതുന്നതായി ദാസ് പറഞ്ഞു.
പെട്രോൾ പമ്പുകളിൽ 2000 രൂപ നോട്ടുകൾ മാറാൻ തിരക്ക് അനുഭവപ്പെടുന്നതിനാൽ, മറ്റ് മൂല്യങ്ങളുടെ ആവശ്യത്തിലധികം സ്റ്റോക്ക് സിസ്റ്റത്തിലുണ്ടെന്ന് ആർബിഐ ഗവർണർ പറഞ്ഞു.
2000 രൂപ നോട്ടുകൾ ബാങ്കുകളിൽ മാറ്റുന്നത് നാളെ മുതൽ ആരംഭിക്കും.
ആര്‍ബിഐ പിന്‍വലിച്ച 2000 രൂപയുടെ നോട്ട് മാറ്റാന്‍ പ്രത്യേക ഫോറമോ തിരിച്ചറിയല്‍ രേഖകളോ വേണ്ട. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇക്കാര്യം എല്ലാ ബ്രാഞ്ചുകളെയും അറിയിച്ചത്. 2000 രൂപയുടെ നോട്ടുകള്‍ പരമാവധി 20,000 രൂപാ വരെ ഒറ്റത്തവണ മാറ്റിയെടുക്കാം.
മെയ് 19നാണ് ആര്‍ബിഐ രണ്ടായിരം രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നതായി അറിയിച്ചത്.
രാജ്യത്ത് ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള കറന്‍സിയായ 2000 രൂപ നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കാനുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം ബാങ്കിംഗ് മേഖലയില്‍ പണലഭ്യത (liquidity) മെച്ചപ്പെടുത്താനും, അടുത്തിടെ ഉയര്‍ത്തിയ ഹ്രസ്വകാല പലിശനിരക്കുകള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അനലിസ്റ്റുകളും ബാങ്കര്‍മാരും അഭിപ്രായപ്പെട്ടു.
2000 രൂപ ആര്‍ബിഐ പിന്‍വലിച്ചതോടെ ബാങ്കുകളിലേക്ക് 1.8 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ടാകുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലി പ്രതീക്ഷിക്കുന്നത്.
വായ്പാ വളര്‍ച്ചയില്‍ (credit growth) രാജ്യത്തെ ബാങ്കുകള്‍ പിന്നാക്കം നില്‍ക്കുന്ന സമയത്താണ് പണലഭ്യത ഉയരുമെന്ന് കണക്കാക്കുന്നത്.
നിലവില്‍ 3.62 ട്രില്യന്‍ രൂപ (44.27 ബില്യന്‍ ഡോളര്‍)മൂല്യം വരുന്ന 2000 രൂപയുടെ കറന്‍സി നോട്ടുകള്‍ പ്രചാരത്തിലുണ്ടെന്നാണ് കരുതുന്നത്. ഇത് പ്രചാരത്തിലുള്ള കറന്‍സിയുടെ 10.8 ശതമാനമാണ്.
