ഗുജറാത്ത് പ്ലാന്റിന് മാരുതി സുസുക്കിക്ക് 12,841 കോടി നൽകും
മാരുതി 10420 രൂപ വെച്ച് 123 ലക്ഷം ഓഹരികളാണ് സുസുക്കി മോട്ടോറിന് നൽകുന്നത്
ഗുജറാത്തിലുള്ള കാർ നിർമ്മാണശാല കയ്യ്മാറാൻ മാരുതി സുസുക്കി അതിന്റെ ജാപ്പനീസ് മാതൃകമ്പനി ആയ സുസുക്കി മോട്ടോറിന് 12,841 കോടിയുടെ ($154 കോടി ഡോളർ) ഓഹരികൾ നൽകും. ഇത് ആദ്യമായാണ് മാരുതി നിർമ്മാണശാലയുടെ വില വെളിപ്പെടുത്തുന്നത്.
മാരുതി 10420 രൂപ വെച്ച് 123 ലക്ഷം ഓഹരികളാണ് സുസുക്കി മോട്ടോറിന് നൽകുന്നത്. തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ച വിലയേക്കാൾ 2 .7 ശതമാനം കുറച്ചാണ് മാരുതി ഓഹരികൾ മാതൃസ്ഥാപനത്തിന് നൽകുന്നത്. തിങ്കളാഴ്ച 0 .6 ശതമാനത്തിനു താഴെയാണ് മാരുതി ഓഹരിയുടെ വ്യാപാരം അവസാനിച്ചത്.
ഇതോടുകൂടി, സുസുക്കിയുടെ ഓഹരി പങ്കാളിത്ത൦ മാരുതി സുസുകിയിൽ 56 .48 ശതമാനത്തിൽ നിന്ന് 58 .19 ശതമാനമായി ഉയരു൦ ഇപ്പോൾ കൈമാറുന്ന നിർമ്മാണശാലയിൽ സുസുക്കി 18000 കോടിയാണ് നിക്ഷേപിച്ചിരിക്കുന്നത്. 2017 ൽ പ്രവർത്തനം ആരംഭിച്ച ശാലയിൽ വര്ഷം 7 .5 ലക്ഷം കാറുകൾ ഉൽപ്പാദിപ്പിക്കാം.
ശാലയുടെ പൂർണ ഉടമസ്ഥാവകാശം ലഭിക്കുന്നതോടു കൂടി ഇലക്ട്രിക്ക് കാറുകളുടെ ഉൾപ്പെടെയുള്ളവയുടെ ഉൽപ്പാദനം കൂട്ടാൻ കഴിയുമെന്ന് മാരുതി പ്രതീക്ഷിക്കുന്നു.
മാരുതിയുടെ ആദ്യത്തെ ഇലക്ട്രിക് കാറുകൾ ഗുജറാത്ത് ശാലയിൽ ആയിരിക്കും നിർമ്മിക്കുക.
