വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകതയ്ക്കിടയില്‍ ഇന്ത്യയില്‍ വിപുലീകരണത്തിന് ഒരുങ്ങി ഹിറ്റാച്ചി എനര്‍ജി

  • സൂറിച്ച് ആസ്ഥാനമായുള്ള ഹിറ്റാച്ചി എനര്‍ജി, രാജ്യത്ത് ഗ്രിഡ് കണക്ഡ് കണ്‍വേര്‍ട്ടറുകള്‍( ജിസിസി) പ്രവര്‍ത്തിപ്പിക്കുന്നു
  • പുതിയ ജിസിസിക്കായി ഹൈദരാബാദില്‍ ശ്രമിക്കുകയാണ്
  • ചെലവ് കുറഞ്ഞ, ഓഫ്ഷോര്‍ സൗകര്യമുള്ള പുതിയ ജിസിസി, ഹിറ്റാച്ചി എനര്‍ജി ഇന്ത്യയ്ക്കൊപ്പം പ്രവര്‍ത്തിക്കും

Update: 2024-04-24 11:14 GMT

വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ ആവശ്യത്തിനും രാജ്യത്ത് പുനരുപയോഗിക്കാവുന്ന ഊര്‍ജ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിനും ഇടയില്‍, പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി ഇന്ത്യയില്‍ കൂടുതല്‍ ആഗോള ശേഷി കേന്ദ്രങ്ങള്‍ തുറക്കാന്‍ തയ്യാറെടുത്ത് ഹിറ്റാച്ചി എനര്‍ജി.

ട്രാന്‍സ്ഫോര്‍മറുകളും വലിയ തോതിലുള്ള പവര്‍ ട്രാന്‍സ്മിറ്ററുകളും നിര്‍മ്മിക്കുന്ന സൂറിച്ച് ആസ്ഥാനമായുള്ള ഹിറ്റാച്ചി എനര്‍ജി, രാജ്യത്ത് ഗ്രിഡ് കണക്ഡ് കണ്‍വേര്‍ട്ടറുകള്‍( ജിസിസി) പ്രവര്‍ത്തിപ്പിക്കുന്നു.

പുതിയ ജിസിസിക്കായി ഹൈദരാബാദില്‍ ശ്രമിക്കുകയാണ്. കൂടാതെ പൂനെയും ലക്ഷ്യമിടുന്നു. ഇതിന് ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ സമയമെടുത്തേക്കാമെന്ന് കമ്പനിയുടെ ഇന്ത്യ യൂണിറ്റിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വേണു നുഗുരി പറഞ്ഞു.

ഡിമാന്‍ഡിനെ ആശ്രയിച്ച് കേന്ദ്രം ഒന്നോ രണ്ടോ നഗരങ്ങളിലാകാം, നിക്ഷേപത്തിന്റെ സാമ്പത്തിക വിശദാംശങ്ങള്‍ വ്യക്തമാക്കാതെ അദ്ദേഹം പറഞ്ഞു.

ചെലവ് കുറഞ്ഞ, ഓഫ്ഷോര്‍ സൗകര്യമുള്ള പുതിയ ജിസിസി, ഹിറ്റാച്ചി എനര്‍ജി ഇന്ത്യയ്ക്കൊപ്പം പ്രവര്‍ത്തിക്കും. എന്നാല്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ഹിറ്റാച്ചി എനര്‍ജിയുടെ പ്രത്യേക നോണ്‍-ലിസ്റ്റഡ് ഇന്ത്യന്‍ എന്റിറ്റിയുടെ ഭാഗമായിരിക്കും ഇതെന്ന് നുഗുരി പറഞ്ഞു.

2030 ഓടെ ഫോസില്‍ ഇതര ഇന്ധന സ്രോതസ്സുകളിലൂടെ 500 ഗിഗാവാട്ട് സ്ഥാപിത ശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തോടെ, ഹരിത ഊര്‍ജ്ജ സംക്രമണത്തിനായി ഇന്ത്യന്‍ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പ്രോത്സാഹനങ്ങള്‍ ഏര്‍പ്പെടുത്തി.

2023 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വൈദ്യുതി ഉപഭോഗം 8% വര്‍ദ്ധിച്ചു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ യുകെയുടെ നിലവിലെ ഉപഭോഗത്തിന് ഏകദേശം തുല്യമായ വൈദ്യുതി ആവശ്യം ഇന്ത്യ കൂട്ടിച്ചേര്‍ക്കുമെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി കണക്കാക്കുന്നു.

Tags:    

Similar News